ആലപ്പുഴ: വീട്ടീല് നിന്നും ഇറക്കി വിട്ട വ്യദ്ധയും മകളും അവശനിലയില്‍ വനിതാ സെല്ലില്‍ അഭയം തേടി. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവാലം ചിത്രപുരയ്ക്കല് വീട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരികുട്ടി (60) മകള്‍ പെറ്റി (34) എന്നിവരെയാണ് ആലപ്പുഴ വനിതാ സെല്‍ സിഐ മീനാകുമാരി, സിവില്‍പോലീസ് ഓഫിസര്‍ ഏലീയാമ്മ എന്നിവരുടെ നേതൃത്വത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വന്തം താമസസ്ഥലത്ത് നിന്നും മേരികുട്ടിയുടെ മകന് ബിറ്റിനും മരുമകള്‍ ടിന്റുവും ചേര്‍ന്ന് ഇവരെ അക്രമിച്ച ശേഷം വീട്ടില്ല് നിന്നും പുറത്താക്കുകയായിരുന്നുവെന്നാണ് പരാതി. ജീവഹാനി സംഭവിക്കുമെന്ന് ഭയന്ന് ഇരുവരും വനിതാ സെല്ലില്‍ അഭയം തേടുകയായിരുന്നു. അവശ നിലയിലായ ഇരുവരെയും ആശുപതിയിലെത്തിച്ച് പ്രഥമശുശ്രൂഷയ്ക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റി.
സന്നദ്ധ സംഘടനകള്‍ കനിഞ്ഞാലെ ഇവര്‍ക്ക് ഭക്ഷണമെങ്കിലും നല്കാന് കഴിയുകയുള്ളു. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടങ്കിലും വ്യദ്ധയ്ക്കും മകള്‍ക്കും വേണ്ടി ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: