കല്‍പ്പറ്റ: കേരളത്തില്‍ നടക്കുന്ന വനവാസി-ദളിത് പീഡനങ്ങള്‍ മറച്ചുവെക്കുന്നത് ഫാസിസത്തിന്റെ ഭാഗമാണെന്ന് ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയും എന്‍ഡിഎ യുടെ ബത്തേരി മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സി.കെ.ജാനു. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഉത്തേരന്ത്യയിലെ ഒറ്റപ്പെട്ട ദളിത് പീഡനങ്ങള്‍ പര്‍വ്വതീകരിച്ച് കാണിക്കുന്നത് ശരിയല്ല. തനിക്ക് സമരം ചെയ്യേണ്ടിവന്നത് വനവാസികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെയാണ്. ഫാസിസം നടപ്പാക്കുന്ന കാര്യത്തില്‍ ്യുഇടത്-വലത് മുന്നണികള്‍ ഒട്ടും പിന്നിലല്ലെന്നും അവര്‍ പറഞ്ഞു.
വനവാസികളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടത്-വലത് മുന്നണികള്‍ക്ക് ഇത്രകാലമായിട്ടും സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ ഇന്നും നടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
സെക്രട്ടേറിയറ്റ് നിരത്തിനരികിലെ സമരങ്ങള്‍ നിയമസഭക്കകത്തേക്ക് വ്യാപിപ്പിക്കുക എന്നതാണ് തന്റെ ദൗത്യം. അതിന് രാഷ്ട്രീയ ഇച്ഛാശക്തി കൂടിയേതീരു. ഇക്കാരണത്താലാണ് എന്‍ഡിഎയുടെ ഭാഗമായത്. വനവാസികളെയും ദളിതരെയും രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കാന്‍പോലും ഇടത്-വലത് മുന്നണികള്‍ക്കായില്ല.
വനവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള സമരത്തിനും അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായുള്ള സമരത്തിലും ഇനിയും സമരരംഗത്തുണ്ടാകുമെന്ന് പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു.
ബത്തേരിയിലെ കോളനികളില്‍ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയ തനിക്ക് ഹൃദ്യമായ വരവേല്‍പ്പാണ് എല്ലായിടത്തും ലഭിച്ചത്. ഭരണത്തിലിരിക്കുമ്പോള്‍ അനുകൂലിക്കുകയും പ്രതിപക്ഷത്താവുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം രാഷ്ട്രീയം. വനവാസികളുടെ നരകതുല്യമായ ജീവിതത്തിന് പരിഹാരം കാണാന്‍ ബുദ്ധിജീവികള്ക്കാവില്ലെന്നും അതിന് രാഷ്ട്രീയശക്തി കൂടിയേ തീരൂവെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍ ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: