എരുമേലി: യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും തങ്ങളെ ചിലര്‍ ബോധപൂര്‍വ്വം അകറ്റി നിര്‍ത്തുകയാണെന്നും ഇത് സ്ഥാനാര്‍ത്ഥിയുടെ വന്‍ പരാജയത്തിന് വഴിതെളിക്കുന്ന സാഹചര്യത്തില്‍ സമാന്തര തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി നീങ്ങുകയാണെന്നും കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുഡിഎഫിന് ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായതടക്കം വന്‍ പരാജയത്തിന് വഴിതെളിച്ചവര്‍ തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്ത്ഥിക്കൊപ്പമുള്ളത്. എ-ഐ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായി നില്ക്കുന്ന എരുമേലിയില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനു പകരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് നേതാക്കളെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ പി.സി. ജോര്‍ജ്ജിന്റെ പക്ഷത്താണെന്ന് വരുത്തിതീര്‍ക്കാനുള്ള രഹസ്യ നീക്കം നടക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചില്ല. എരുമേലിയിലെ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി ചേനപ്പാടിയില്‍ നിന്നും കോട്ടയത്ത് വോട്ടുള്ള ഒരാളെ തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേതാക്കളായ കോണ്‍ഗ്രസുകാരെ ഇത്തരത്തില്‍ മാറ്റി നിര്‍ത്തുന്നതിനു പിന്നില്‍ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ മറ്റു സ്ഥാനാര്‍ത്ഥികള്‍ മികച്ച പ്രചാരണങ്ങള്‍ നടത്തുമ്പോഴും കേരള കോണ്‍ഗ്രസിന് നല്കിയ യുഡിഎഫിലെ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണങ്ങള്‍ എങ്ങുമെത്തിയില്ലെന്നും നേതാക്കള്‍ പറഞ്ഞു. മണ്ഡലം, പഞ്ചായത്ത്, ബൂത്ത്തല കണ്‍വന്‍ഷനുകള്‍ പോലും ഇതുവരെ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ കോണ്‍ഗ്രസിന്റെ വിവിധ പരിപാടികള്‍ക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി വാഹനങ്ങള്‍ക്ക് വണ്ടിക്കൂലിയിനത്തില്‍ വന്‍ തുകകള്‍ തട്ടിയെടുത്തുവെന്നും നേതാക്കള്‍ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൡ നിന്നും മാറ്റി നിര്‍ത്താനുള്ള നീക്കം സംബന്ധിച്ച് കെപിസിസിക്കും മറ്റ് ഉന്നത നേതാക്കള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ സമാന്തര തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 21ന് നാലുമണിക്ക് എരുമേലിയില്‍ തെരഞ്ഞെടുപ്പ് കണ്വന്ഷന് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് (ഐ), ഐഎന്‍ടിയുസി നേതാക്കളായ വി.എസ്. ഷുക്കൂര്‍, നാസര്‍ പനച്ചി, സലിം കണ്ണങ്കര, നെടുംകുന്നം മുഹമ്മദ്, ജോണി വര്‍ഗ്ഗീസ്, രഞ്ജിത്ത് കടക്കയം, ഹകികം മാടത്താനി, നൗഷാദ് വെട്ടിയാനിക്കല്‍, എം.എസ്. നാസര്‍, രാമചന്ദ്രന് പതാലില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: