രാമപുരം: അഴിമതിയല്‍ മുങ്ങിക്കുളിച്ച് നില്ക്കുന്ന യുഡി എഫിനും അക്രമ രാഷ്ട്രീയം മുഖമുദ്രയാക്കിയ എല്‍ഡിഎഫി നും കേരളാ രാഷ്ട്രിയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടതായി മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ് പറഞ്ഞു. രാമപുരം പഞ്ചായത്തിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലാഴി ടയേഴ്സിന്റെ പേരിലും, സയന്‍സ് സിറ്റിയുടെയും, സഹകരണ പ്രസ്ഥാനങ്ങളുടെയും പേരിലും കെ.എം. മാണി പാലായിലെ ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണെന്നും, വികസനത്തിന്റെ പേരില്‍ പാലായില്‍ കള്ളക്കളിയാണ് കെ.എം. മാണി നടത്തുന്നതെന്നും പി.സി.തോമസ് പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ മുഴുവന്‍ റോഡുകളും ആധുനീക നിലവാരത്തില്‍ ടാര്‍ ചെയ്യുന്നത് കേന്ദ്രഫണ്ട് ഉപയോഗിച്ചാണെന്നും, കേന്ദ്ര ഗവണ്മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കെ.എം. മാണി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി പുകമറസൃഷ്ടിക്കുക യാണെന്നും പിസി തോമസ് പറഞ്ഞു. അരനൂറ്റാണ്ടുകാലം എംഎല്‍എയും മന്ത്രിയുമൊക്കെയായിരുന്നിട്ടും കൃഷിക്കും കര്‍ഷകര്‍ക്കും വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഡിജെഎസ്. രാമപുരം പഞ്ചയത്ത് പ്രസിഡന്റ് റ്റി.കെ.വാസു തെക്കേടത്ത് അദ്യക്ഷത വഹിച്ചു.യോഗത്തതില്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് എന്‍ഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.ഹരി പ്രസംഗിച്ചു. അഡ്വ.എന്‍.ജയസൂര്യന്‍, ബിഡിജെ എസ്. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.എം.സന്തോഷ് കുമാര്‍, ജെ.എസ്.എസ്.സംസ്ഥാന കമ്മറ്റി അംഗം പി.ജി.ജോയി,ബേബി കടുകുംമാക്കല്,പി.പി.നിര്‍മ്മലന്‍,മനോജ് ബി.തടത്തില്‍, സീ.ജി. ദീപു,സുരേഷ് ഏഴാച്ചേരി,എം.പി.ശ്രാനിവാസ്,ശ്രീക്കുട്ടന് എം.ഒ., സാജു ഇലവുങ്കല്‍, റ്റി.എന്‍.വിശ്വന്,ജയന് കരുണാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: