പാലാ: പാലാ മാര്‍ക്കറ്റിംഗ് മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങളിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പണാപഹരണത്തിനുമെതിരെ സംയുക്ത സമര സമിതി പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ ഒരു വര്‍ഷമായി പണം നഷ്ടപ്പെട്ട കര്‍ഷകര്‍ സമരത്തിലാണങ്കിലും യാതൊരു നടപടിയും നാളിതുവരെ അധികൃതര്‍ സ്വീകരിക്കാത്തതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സമര സമിതി മുന്നറിയിപ്പ് നല്കി. തെരഞ്ഞെടുപ്പ് അടുത്തിട്ടും കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടെന്നു സമരസമിതി വ്യക്തമാക്കി. രാവിലെ മുതല്‍ വമ്പിച്ച ജനപങ്കാളിത്തം മൂലം സമരം ശ്രദ്ധേയമായി. വിജിലന്‍സ് ക്വിക്ക് വേരിഫിക്കേഷന് നടത്തി കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയിട്ടും ഭരണസമിതി അധികാരത്തില്‍ തുടരുന്നത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണന്ന് വ്യാപകമായ ആക്ഷേപമുണ്ട്. മീനച്ചില്‍ താലൂക്കിലെ ഭൂരിപക്ഷം സഹകരണ ബാങ്കുകളും ഈ രണ്ട് സൊസൈറ്റികളിലും പണം നിക്ഷേപിച്ചിട്ടുണ്ട് എന്നത് ഒരു സഹകരണ ദുരന്തത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നതിനാല്‍ അടിയന്തിര നടപടികള്‍ ആവശ്യമാണന്ന് സമര സമിതി ആവശ്യപ്പെട്ടു. അഡ്വ. കെ.സി ജോസഫ്, അഡ്വ. ജോസ് സെബാസ്റ്റ്യന്‍, ചെറിയാച്ചന് മനയാനി, കെ.റ്റി മാത്യു, ജയിംസ് പാമ്പയ്ക്കന്‍, സ്റ്റീഫന്‍ പാമ്പയ്ക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: