തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി വിരുദ്ധനെന്ന നിലപാട് ഒന്നു കൂടി വ്യക്തമാക്കി സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. വി.എസ്. പാര്‍ട്ടി വിരുദ്ധനെന്ന ആലപ്പുഴ സമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയം ഇന്നും നിലനില്ക്കുന്നു. പ്രമേയം മരവിപ്പിച്ചിട്ടില്ല.
പാര്‍ട്ടി വിരുദ്ധനെങ്കില്‍ സ്ഥാനാര്‍ത്ഥി ആക്കിയതെന്തിന് എന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥിത്വം വിഎസ് സ്വയം തീരുമാനിച്ചതല്ല. പാര്‍ട്ടി നല്‍കിയതാണ്. രണ്ടും രണ്ടായിട്ട് കണ്ടാല്‍ മതി. പ്രമേയത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതെന്ത് എന്ന് ആരാഞ്ഞപ്പോള്‍ പാര്‍ട്ടി നന്നാകണം എന്ന ആഗ്രഹത്തോടെയല്ലല്ലോ ആ ചോദ്യമെന്നായിരുന്നു പിണറായിയുടെ മറുപടി. പ്രമേയം പാര്‍ട്ടികമ്മറ്റിയില്‍ ചര്‍ച്ചചെയ്ത് തള്ളിയാല്‍ മാത്രമെ പാര്‍ട്ടി വിരുദ്ധനല്ല എന്ന് സ്ഥാപിക്കാന്‍ സാധിക്കൂ. ഇത് കണക്കിലെടുത്താണ് വിഎസ് പാര്‍ട്ടി വിരുദ്ധന്‍ തന്നെയെന്ന് പിണറായി ഒന്നുകൂടി വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ വിഎസിനെ മുഖ്യമന്ത്രിയാക്കില്ലെന്ന വ്യക്തമായ സൂചനയും പിണറായി നല്കി. മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടിയില്‍ വേറെ ധാരാളം പേരുണ്ട്. അത് തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി ചര്‍ച്ചചെയ്ത് തീരുമാനിക്കും. നൂറ് സീറ്റുകളില്‍ സിപിഎം വിജയിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
വിഎസ് അച്യുതാനന്ദന് നിരന്തരം പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തി എന്ന് ആരോപിച്ചായിരുന്നു ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് അച്യുതാനന്ദനെതിരെ പ്രമേയം അവതരിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സമാപന ദിവസത്തെ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാതെ വിഎസ് തിരുവനന്തപുരത്തേക്കു മടങ്ങിയിരുന്നു. പാര്‍ട്ടിയില്‍ ഭിന്നിപ്പ് ഉണ്ടാകാതിരിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും വി.എസ്. സമ്മേളനത്തില്‍ നിന്നും വിട്ടു നിന്നു. തനിക്കെതിരെ അവതരിപ്പിച്ച പ്രമേയം പിന്‍വലിക്കണമെന്ന് അന്നത്തെ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടെങ്കിലും വിഎസിന് അനുകൂലമായ തീരുമാനം ഉണ്ടായില്ല. ഇതേ തുടര്‍ന്ന് സപിഎം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങളില്‍ കാര്യമായി പങ്കെടുക്കാതെ വിഎസ് വിട്ടു നിന്നിരുന്നു.
സീതാറാംയച്ചൂരി അഖിലേന്ത്യാ സെക്രട്ടറിയായതോടെയാണ് വിഎസിനെ അനുനയിപ്പിച്ച് വീണ്ടും പൊതു പരിപാടികളിലൂടെ രംഗത്ത് കൊണ്ടു വന്നത്. കഴിഞ്ഞ പ്ലീനം സമ്മേളനത്തില്‍ പ്രത്യേകം ക്ഷണിച്ച് സമാപന സമ്മേളനവേദിയിലും സ്ഥാനം നല്‍കിയിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞടുപ്പ് സമയത്ത് എല്‍ഡിഎഫിനു വേണ്ടി പ്രചാരണപരിപാടികളില്‍ മുന്നിട്ടു നിന്നതും വിഎസ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: