കൊച്ചി: തന്നെ പാര്‍ട്ടി വിരുദ്ധനെന്ന് വീണ്ടും മുദ്ര കുത്തിയ പിണറായി വിജയന് വിഎസ് അച്യുതാനനന്ദന്റെ മറുപടി. പൊതുവേദിയില്‍ ഒരക്ഷരം മിണ്ടാതിരുന്ന വിഎസ് ഫേസ്ബുക്കിലാണ് പിണറായി വിജയന്റെ പേരടെുത്തു പറഞ്ഞ് ചുട്ട മറുപടി നല്‍കിയത്.
അഭിപ്രായം പറയുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പു നല്കുന്ന വിഎസ് തെറ്റിദ്ധാരണയ്ക്ക് ഇടനല്കുന്ന ഒരു വാക്കു പോലും പറയാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. കാള പെറ്റതും കയറെടുത്തതും എന്നതലക്കെട്ടിലാണ് പോസ്റ്റ്.
പോസ്റ്റില്‍ നിന്ന്:
ഇങ്ങനെ ഇവിടെ കുറിക്കാന്‍ കാരണം എന്നെക്കുറിച്ച് സഖാവ് പിണറായി വിജയന് മോശം പരാമര്‍ശം നടത്തിയതായി നിറയെ വാര്‍ത്തകള്‍ കാണാനിടയായതാണ്. അങ്ങനെയൊരു പദപ്രയോഗം താന്‍ നടത്തിയിട്ടില്ലെന്നും തന്റെ വായില്‍ മാധ്യമങ്ങള്‍ വാക്കുകള്‍ തിരുകിക്കയറ്റിയതാണെന്നും സഖാവ് വിജയന് വിശദീകരിച്ചതായും വായിച്ചു. വിവാദം ഇവിടെ തീരേണ്ടതാണ്. പക്ഷേ വീണ്ടും കൊഴുപ്പിക്കുന്ന മട്ടാണ് കാണുന്നത്.
ഇതുകാരണം ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന് വരെ യു.ഡി.എഫിന്റെയും, ബി.ജെ.പിയുടെയും നേതാക്കള്‍ തുരുതുരാ പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്. സി.പി.എം നേതാക്കള്‍ ഫഌകസില് മാത്രം ഒന്നിച്ചിരിക്കുന്നവരാണെന്ന് ചില രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്നതായും കണ്ടു.
അതുകൊണ്ട് ഞാന്‍ വീണ്ടും ആവര്‍ത്തിച്ച് പറയട്ടെ തെറ്റിദ്ധാരണയ്ക്കും, തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഇടനല്കിയേക്കാവുന്ന വാക്കുകള്‍ അബദ്ധവശാല്‍ പോലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. പ്രത്യേകിച്ച് കയറെടുത്ത് പാമ്പാക്കാന്‍ കാത്തിരിക്കുന്ന ചില മാധ്യമ സുഹൃത്തുക്കളും ഒരു അമ്പും ഇല്ലാതെ വലയുന്ന യു.ഡി.എഫ്, ബി.ജെ.പി നേതാക്കളും പുല്ലുമെടുത്ത് ഇവിടെ ആയുധമാക്കിക്കളയുന്ന സാഹചര്യത്തില്‍.വിഎസ് തുടരുന്നു. വിഎസ് തന്നെക്കുറിച്ചാകില്ല പറഞ്ഞതെന്നാണ് പിണറായിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: