കൊല്ലം: ചാമക്കട ബിയര്‍ ആന്റ് വൈന്‍ പാര്‍ലറിന് സമീപം വച്ച് വടക്കും ഭാഗം സ്വദേശി സിജോയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന വലിയകട ചേരിയില്‍ ജോനകപ്പുറം കടപ്പുറം പുറംപോക്കില്‍ കൊച്ച് ശിഹാബ് മകന് സനു എന്നുവിളിക്കുന്ന സനോഫര്‍ (26), കൊല്ലം കച്ചേരി വാര്‍ഡില്‍ കോട്ടമുക്കിന് സമീപം കളരിപുരയിടത്തില്‍ അജ്മല്‍ (26) എന്നിവരെ കഴിഞ്ഞദിവസം ഈസ്റ്റ് സിഐ വി.എസ്.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളിലൊരാളായ തേക്കേവിള സ്വദേശി സുലൈമാന്‍കുഞ്ഞ് മകന് ഷബിന് ഓടിച്ചുവന്ന ഇന്നോവ വാഹനത്തിന് സൈഡ് കൊടുക്കാത്തതിലുളള വിരോധമാണ് സിജോയുടെ കൊലപാതകത്തില്‍ കലാശിച്ചത്. സിജോയെ കുത്തി കൊലപ്പെടുത്തിയതുമായ പള്ളിത്തോട്ടത്തുകാരനായ സനു എന്നു വിളിക്കുന്ന സനോഫറും, അജ്മലും സംഭവത്തിനുശേഷം തമിഴ്നാട്ടിലും മറ്റും ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. 2010ല്‍ കൊല്ലം എജെ ഹാളിലെ വിവഹത്തിനോടനുബന്ധിച്ചു നടന്ന സല്ക്കാരചടങ്ങില് അതിക്രമിച്ചുകയറി സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്ന മോഹന്‍കുമാര്‍ എന്ന ആളെ കുത്തികൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് സനോഫര്‍. സിജോയെ കുത്തികൊലപ്പെടുത്തിയതിനുശേഷം കത്തി സനോഫര്‍ കൊല്ലം തോട്ടിലെറിഞ്ഞുകളഞ്ഞിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ കൊല്ലം അസി.കമ്മീഷണര്‍ കെ.ലാല്‍ജി, ഈസ്റ്റ് സിഐ വി.എസ്.പ്രദീപ്കുമാര്‍, എസ്ഐ ആര്.രാജേഷ്കുമാര്‍ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: