കൊല്ലം: ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലും. ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുകൂട്ടരും ഐക്യപ്പെട്ടതിന്റെ തെളിവാണിതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്. ഇന്നലെ കൊല്ലം പ്രസ് ക്ലബ് ഹാളില്‍ നടന്ന ജനസഭയില്‍ സംസാരിക്കുകയായരുന്നു മൂവരും.
കേരളസംസ്ഥാനം രൂപീകൃതമായതിന് ശേഷം രണ്ട് മുന്നണികളും മാറിമാറി ഭരിച്ച് ജില്ലയുടെ സമഗ്രവികസനത്തെ പിന്നോട്ടടിച്ചതായി ജി.ഗോപിനാഥ് പറഞ്ഞു. ഭാവിതലമുറയെ മുന്നില്‍കണ്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം. ഇത്തരത്തിലൊരു വീക്ഷണം കേരളത്തിലെ ഇരുമുന്നണികള്‍ക്കുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനപെരുമഴയും ജയിച്ചുകഴിഞ്ഞാല്‍ മറ്റൊരു സമീപനവും സ്വീകരിക്കുന്ന ഇരുമുന്നണികളുടെയും പൊള്ളത്തരം കേരളം തിരിച്ചറിഞ്ഞിരിക്കുകയാണ്. കന്നിവോട്ടര്‍മാരും പരമ്പരാഗത വോട്ടര്‍മാരും ഉള്‍പ്പെടെ ഇത്തവണ ബിജെപി മുന്നണിയായ എന്‍ഡിഎക്ക് വോട്ട് ചെയ്യുമെന്നും നിയമസഭയില്‍ ബിജെപി പ്രാതിനിധ്യമുള്ള ഭരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ ഒന്നിച്ചുനില്ക്കുന്നതുപോലെ കേരളത്തിലും ഇവര്‍ ഒന്നാണ്. ബിജെപി ജയസാധ്യതയുള്ള എല്ലാ മണ്ഡലങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും വോട്ട് കച്ചവടത്തിന് ധാരണയായിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ഇത്തവണ ബിജെപിയുടെ ശക്തമായ മുന്നേറ്റമായിരിക്കും കാണാന്‍ പോകുന്നതെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാണെന്നും കഴിഞ്ഞതവണ ദുര്‍ബലമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ യുഡിഎഫ് ഇനി ശക്തമായ ഭൂരിപക്ഷത്തോടെയായിരിക്കും അധികാരത്തുടര്‍ച്ച നേടുകയെന്നും കൊടിക്കുന്നില്‍ അവകാശപ്പെട്ടു. വികസനവിരുദ്ധവും വികലവുമായ നയങ്ങള്‍ സ്വീകരിച്ച ഇടതുപക്ഷത്തെ തിരിച്ചറിഞ്ഞ ജനം അവരെ തള്ളിക്കളയുമെന്നും സിപിഎമ്മിന്റെ അധികാരമോഹം നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പേരില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി കാട്ടികൂട്ടിയ നാടകങ്ങള്‍ കേരളം തിരിച്ചറിയുമെന്നും എല്ലാ മേഖലയിലുംപെട്ട വോട്ടര്‍മാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് നടപ്പാക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: