ശുകന് രാവണസന്നിധിയില്‍ തിരിച്ചെത്തി. രാവണന് ചിരിച്ചുകൊണ്ടു ചോദിച്ചു. ” ശുകാ വാനരന്മാര് നിന്നെ ഉപദ്രവിച്ചോ?
ശുകന് പറഞ്ഞു: സമുദ്രത്തിലെ ഉത്തരതടത്തിലെത്തി ഞാന്‍ അങ്ങ് സുഗ്രീവനോടു പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോള്‍ വാനരന്മാര് എന്നെ പിടികൂടി ഇടിക്കുകയും മാന്തുകയും കടിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഞാന്‍ രാമനെ വിളിച്ച് അഭയം ചോദിച്ചു. രാമന് കല്പിച്ചപ്പോള് അവരെന്നെ വിട്ടു.
എന്നിട്ട് ആ ദയാപരന്‍ എന്നെ എല്ലായിടവും കാണാന്‍ അനുവദിച്ചു. ഞാന്‍ എല്ലാം കണ്ടു മനസ്സിലാക്കി. അവര്‍ ഉത്സാഹത്തോടെ സമുദ്രത്തില്‍ അണക്കെട്ടി കടന്ന് നമ്മുടെ നഗരത്തിനടുത്ത് പ്രവേശിപ്പിച്ചിരിക്കുന്നു. അപ്പോള്‍ എന്നോടിങ്ങനെ പറഞ്ഞ് സ്വതന്ത്രനാക്കിവിട്ടു. ”ഒന്നുകില്‍ സീതയെ തിരിച്ചു നല്‍കുക. ഇല്ലെങ്കില്‍ യുദ്ധം തുടങ്ങുക. രണ്ടിലൊന്ന് വേഗം വേണം. എനിക്കു രണ്ടും കണക്കുതന്നെ.
സീതയെ കട്ടുകൊണ്ടുപോകാന് കാണിച്ച ധൈര്യം യുദ്ധം ചെയ്യുന്നതിലും നീ കാണിക്കണം. ഞാന്‍ ലങ്കാപുരത്തേയും രാക്ഷസസേനയേയും എന്റെ ബാണത്താല്‍ ഞാന്‍ നാമാവശേഷമാക്കും. രാവണ, നീ നിന്റെ ബലം സ്ഥിരപ്പെടുത്തുക. എന്റെയുള്ളില്‍ നിറഞ്ഞുനില്ക്കുന്ന രോഷം ഞാന്‍ തീര്‍ക്കും.”
ഹേ പ്രഭോ, എല്ലാ വാനരന്മാരും ഒന്നിച്ചുചേര്‍ന്നാല്‍ ലങ്കയെ ഭസ്മമാക്കാന്‍. അവരില്‍ ഒരാള്‍ ലക്ഷ്മണന്, സുഗ്രീവന്, വിഭീഷണന് എന്നീ നാലു പുരുഷശ്രേഷ്ന്മാര് മതിയാകും. വാനരസേനയുടെ പടത്തലവന് നീലനാണ്.
അവന് അഗ്നിയുടെ പുത്രനാണ്. കാലന്പോലും നീലനെക്കണ്ടാല് പേടിച്ചോടും. പര്വതശിഖരംപോലെ നില്‍ക്കുന്നത് ബാലിപുത്രനും യുവരാജാവുമായ അംഗദനുമാണ്. അവന്റെയടുത്ത് വാതാത്മജന്‍. നമ്മുടെ അക്ഷകുമാരനെ കൊന്നവന്. അതിനടുത്ത് വാനരരാജാവ് സുഗ്രീവന് നില്ക്കുന്നു. വെള്ളിപോലെ തിളങ്ങുന്നത് ശ്വേതന്. അതിനങ്ങേപ്പുറം രംഭനും വമ്പനായ ശരഭനും. അതിനടുത്തു നില്ക്കുന്ന ശൂരന്മാരായ മൈന്ദനും വിവിദനും അശ്വിനീദേവന്മാരുടെ പുത്രന്മാരാണ്.
അതാ സേതു നിര്‍മ്മിച്ച വിശ്വകര്‍മ്മാവിന്റെ മകന് നളന് മാരുതിയുടെ പിതാവായ കേസരിയാണപ്പുറത്ത് ഇങ്ങനെ ഓരോരുത്തരെയും പറയാന്‍തന്നെ പണി ഇങ്ങനെയുള്ള വാനരനായകന്മാര്‍ അറുപത്തേഴു കോടിയുണ്ട്. ഇരുപത്തിയൊന്ന്വെള്ളം പടയാണ് രാമസേനയില്‍ ലങ്ക തകര്‍ക്കാന്‍ സന്നദ്ധരായി അക്ഷമയോടെ നിലകൊള്ളുന്നത്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: