അമ്പലപ്പുഴ: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ ജനകീയ വിഷയങ്ങള്‍ പരിഹരിച്ചാണ് എന്‍ഡിഎ അമ്പലപ്പുഴ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എല്‍.പി. ജയചന്ദ്രന്റെ വോട്ടഭ്യര്‍ത്ഥന. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇരുമുന്നണികളേയും അമ്പരപ്പിക്കുകയാണ്. ഇന്നലെ രാവിലെ വോട്ടര്‍മാരെ കാണാനെത്തിയ ജയചന്ദ്രനോട് ഇടതു വലതു മുന്നണികളുടെ അഴിമതിക്കഥകളും വികസന മുരടിപ്പുമാണ് ജനങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്. ഇത്തവണ വോട്ടു മാറി ചെയ്യുമെന്നും ബിജെപി വിജയിക്കേണ്ടത് നാടിന് അത്യാവശ്യമാണെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. പറവൂര്‍ ഭാഗത്ത് സിപിഎം കോട്ടകളില്‍ നിന്നും പാര്‍ട്ടി അണികളും തങ്ങളുടെ മനസ് ജയചന്ദ്രനുമുന്നില് തുറന്നു. മുന്‍കാല സഖാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന അന്തരിച്ച നൂറുപറ കുടുംബത്തില്‍ നിന്നുമായിരുന്നു പരാതി. കുട്ടന്റെ മകളുടെ ഭര്‍ത്താവിന് ചികിത്സാ സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 25,000 രൂപയുടെ ധനസഹായം പഞ്ചായത്ത് അധികൃതര്‍ കൊടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പരാതി. സഖാക്കളോടു പറഞ്ഞിട്ട് നടക്കുന്നില്ലെന്നും കുട്ടന്റെ മകള്‍ പറഞ്ഞു. ജയചന്ദ്രന് പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതോടെ പ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടത് സിപിഎം അണികള്‍ക്കിടയിലും ബിജെപിയോട് മതിപ്പ് ഉളവാക്കി.
തിരുമല ഭാഗത്ത് ജയചന്ദ്രന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇത്തവണ വോട്ട് ബിജെപിക്കെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവര്‍ത്തിച്ചു. മണ്ഡലത്തിലെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും റോഡുകളുടെ ശോച്യാവസ്ഥയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇടതിനും വലതിനും പരിഹാരം കണ്ടെത്താന്‍ കഴിയാതെ വീണ്ടും വോട്ടു തേടിവരുന്നത് ജനവഞ്ചനയെന്നും വോട്ടര്‍മാര്‍ പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തില്‍ ജനകീയ സമരങ്ങള്‍ നിരവധി നടത്തി വിജയം നേടിയ ജയചന്ദ്രനോടുള്ള ആത്മവിശ്വാസം നാള്‍ക്കുനാള്‍ ജനങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്നു. മണ്ഡലത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നി ന്നും കോടികള്‍ പാഴാക്കിയ നിരവധി പദ്ധതികള്‍ നോ ക്കുകുത്തികളായി നില്ക്കുമ്പോള് ഇവ പൂര്‍ത്തീകരിക്കാന്‍ കഴിവുള്ള രാഷ്ട്രീയ നേതൃത്വം വരണമെന്നാണ് ഏവരുടെയും ആഗ്രഹം.
തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍, പുറക്കാട് ഗാന്ധിസ്മൃതിവനം, പുന്നപ്ര ഫിഷ് ലാന്‍ഡിങ് സെന്റര്‍, പഴയ നടക്കാവ് റോഡ്, തീരദേശ റോഡ് എന്നിവയുടെ ഫലം ജനങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ ബിജെപി തന്നെ വരണമെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.
തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇടതു വലതു മുന്നണികളേക്കാള്‍ ഏറെ മു ന്നില്‍ എന്‍ഡിഎ എത്തിയതും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: