അടിമാലി:ദേശീയപാതയ്ക്ക് നടുവില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വൈദ്യുതി പോസ്റ്റ് നില്ക്കുന്നു.കൊച്ചി-മധുര ദേശീയപാതയില്‍ കല്ലാര്‍ മുതല്‍ കരടിപ്പാറ വരെയുള്ള ഭാഗത്ത് റോഡിന് മധ്യത്തില്‍ നില്ക്കുന്ന വൈദ്യുതി പോസ്റ്റുകളാണ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്.15 കോണ്‍ക്രീറ്റ് പോസ്റ്റുകളാണ് വിവിധ ഭാഗങ്ങളിലായി റോഡിന് മധ്യത്തിലായി നില്‍ക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന് വീതി കൂട്ടിയപ്പോളാണ് അരികില്‍ നിന്നിരുന്ന കാലുകള്‍ മധ്യഭാഗത്തായത്. ഇത് വന്‍ അപകടത്തിന് കാരണമാകും. കാലുകള്‍ മറിയാതെ വലിച്ച് കെട്ടിയിരുന്ന കമ്പിയും ഇപ്പോള്‍ റോഡിന് നടുവിലാണ്. ഈ കമ്പി അകലെ നിന്ന് െ്രെഡവര്‍മാര്‍ക്ക് കാണാന്‍ കഴിയില്ല. റോഡ് നിര്‍മ്മാണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ നാട്ടുകാര്‍ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതാണ്. റോഡ് വീതികൂട്ടലും ടാറിംഗും കഴിഞ്ഞിട്ട് ഒരുമാസത്തോളമായെങ്കിലും വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിക്കാന്‍ ദേശീയപാത അധികൃതരോ വൈദ്യുതി വകുപ്പോ തയ്യാറായിട്ടില്ല. വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഒരാഴ്ചയ്ക്കിടെ ദേശീയപാതയില്‍ 35ഓളം അപകടങ്ങളാണ് ഉണ്ടായത്.
അശാസ്ത്രീയമായ നിര്മ്മാണങ്ങള്മൂലം അപകടങ്ങള്‍ കഷണിച്ച് വരുത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്.ഉടന്‍ തന്നെ വൈദ്യുതി പോസ്റ്റുകള്‍ റോഡ് വക്കിലേക്ക് നീക്കി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇല്ലത്ത പക്ഷം തദ്ദേശ വാസികള്‍ സമരവുമായി രംഗത്തിറങ്ങുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: