ചെങ്ങന്നൂര്‍: മുളക്കുഴ പഞ്ചായത്ത് പൂതംകുന്ന് കോളനിയില്‍ നിന്നും 21 കുടുംബങ്ങള്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പൂതംകുന്ന് കോളനിയില്‍ നടന്ന സമ്മേളന സ്ഥലത്തേക്ക് എത്തിയ പുതിയ പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
ബിജെപി ദേശിയ നിര്‍വ്വാഹകസമിതി അംഗവും ചെങ്ങന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെയും പിന്നോക്കക്കാരുടെയും ജീവിത പ്രാരാബ്ദങ്ങള്ക്കെതിരെ പുറം തിരിഞ്ഞുനില്‍ക്കുന്ന നയമാണ് അധികാരത്തിലേറുമ്പോള്‍ സിപിഎം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിന് ഉദാഹരണമാണ് ഈ കോളനിയിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം. കഴിഞ്ഞ 25 വര്‍ഷക്കാലമായി കോണ്‍ഗ്രസ്സ് മണ്ഡലം ഭരിക്കുന്നു. 25 വര്‍ഷമായി സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത് എന്നിട്ടും ജനങ്ങള്‍ കുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുകയാണ്്. കുടിവെള്ളം പോലും എത്തിച്ചുനല്കാനാവാത്ത ഇവര്‍ എന്ത് വികസനം കൊണ്ടുവരുമെന്നാണ് പറയുന്നത്. അധികാരത്തിലേറാന്‍ വേണ്ടി വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രത്യയശാസ്ത്രത്തെ കരകയറ്റാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിന്റെ തെളിവാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് ഇത്രയുമധികം ആളുകള്‍ കടന്നുവരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു. ബിജെപി മുളക്കുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ.റ്റി.ഒ. നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അനീഷ് മുളക്കുഴ, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് പി.എസ്.ശരത്ത്, ബിജെഡിഎസ് താലൂക്ക് ട്രഷറര്‍ മോഹനന് കൊഴുവല്ലൂര്‍, അജി കൊഴുവല്ലൂര്‍, സജീന്ദ്രബാബു, ബാലകൃഷ്ണന്, ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: