ലണ്ടന്‍: വടക്കന്‍ ഇറാഖിലെ മൊസൂളില്‍ ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വധിച്ചു. പ്രദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഐഎസ് ഭീകരരുമായി താത്കാലിക വിവാഹത്തിന് സമ്മതിക്കാതിരുന്ന 250 സ്ത്രീകളെയാണ് ഐഎസ് വധിച്ചത്.
താത്കാലിക വിവാഹത്തിനുശേഷം ഇവരെ ലൈംഗിക അടിമയാക്കി വില്‍ക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അടിമയാകാന്‍ വിസമ്മതിക്കുന്ന സ്ത്രീകളെ വധിക്കുകയോ ശാരീരികമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് മൊസൂളില്‍ നിത്യസംഭവങ്ങളാണ്. മനുഷ്യാവകാശത്തിന്റെ ക്രൂരമായ ലംഘനങ്ങളാണ് സിറിയയിലും ഇറാഖിലും നടന്നുവരുന്നത്. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് മൊസൂളില്‍ പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് മമുസിനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഭീകരരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച 19 മൊസൂള്‍ സ്ത്രീകളെ ഐഎസ് അതിക്രൂരമായി വധിച്ചിരുന്നു.
അതിനിടെ ഐഎസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പരിക്കേറ്റ ഭീകരരെ വധിച്ച് അവരുടെ അവയവങ്ങള്‍ വില്‍ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുന്ന ഭീകരരെയാണ് ഐഎസ് കൊല്ലുന്നത്. അതിനുശേഷം അവരുടെ ആന്തരികാവയവങ്ങള്‍ നീക്കം െചയ്യുന്നതിന് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി നിയോഗിച്ചിരിക്കുന്നതായും അറബ് ദിനപത്രമായ അല്‍ സബാഹിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരരുടെ ഹൃദയം, വൃക്ക, കണ്ണ് തുടങ്ങിയ അവയവങ്ങളാണ് ഇത്തരത്തില്‍ വില്‍ക്കുന്നത്. മൊസൂളിലെ ഒരു ആശുപത്രിയില്‍ ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ട 183 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ തെക്കന്‍ മേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഐഎസില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.
കൂടാതെ മൊസൂളില്‍ ജയിലിലടച്ചവരില്‍ നിന്ന് വില്‍പ്പനയ്ക്കായി ഐ.എസ് രക്തം സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രക്തം നല്കാന് തയ്യാറാകുന്നവ ര്‍ക്ക് പ്രത്യുപകാരമായി വധശിക്ഷ പരമാവധി വൈകിപ്പിച്ചും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: