കൊടുങ്ങല്ലൂര്‍: കയ്പമംഗലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന് തഷ്ണാത്തിനെ സിപിഎമ്മുകാര്‍ കൈയേറ്റം ചെയ്തതില്‍ വ്യാപക പ്രതിഷേധം. ബുധനാഴ്ച്ച വൈകിട്ട് പെരിഞ്ഞനം സ്മാരകം ജങ്ഷനില്‍ വെച്ചാണ് സ്ഥാനാര്‍ത്ഥിക്ക് നേരെ കൈയേറ്റം ഉണ്ടായത്. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടും അറസ്റ്റുണ്ടായിട്ടില്ല. സ്ഥാനാര്‍ത്ഥിയെ ആക്രമിച്ച ജനാധിപത്യ വിരുദ്ധ നടപടിയ്ക്കെതിരേ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിരവധി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന കൈയേറ്റം മണ്ഡലത്തില്‍ അക്രമം അഴിച്ച്വിടാനുള്ള സിപിഎമ്മിന്റെ ബോധപൂര്‍വ്വമായ ശ്രമമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രചാരണ രംഗത്ത് മുന്നേറ്റം തുടരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കു ലഭിക്കുന്ന ജന പിന്തുണയാണ് ഇടത് മുന്നണിയെ പരിഭ്രാന്തിയിലാക്കുന്നത്. ആശയപരമായി എന്‍ഡിഎ പ്രചാരണത്തെ നേരിടാന്‍ കഴിയാത്തതിനാലാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. നേതാക്കളുടെ അവസരോചിത ഇടപെടലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്.
ഇതേസമയം കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് പോണത്ത് ബാബു, ജില്ലാ കമ്മറ്റി അംഗം കെ. പി. ഉണ്ണികൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. എ. മനോജ് എന്നിവര്‍ മുന്നറിയിപ്പ് നല്കി. ബുധനാഴ്ചതന്നെ പോലീസ് സ്റ്റേഷന് പരിസരത്ത് തടിച്ചുകൂടിയ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത് ഡിവൈഎസ്പി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു.
24 മണിക്കൂറിനകം അക്രമികളെ പിടികൂടുമെന്ന് പോലീസ് ഉറപ്പു നല്കി. എന്നാല്‍, ഒന്നും സംഭവിച്ചില്ല.
കൈയേറ്റത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന് തഷ്ണാത്ത് ഇന്നലെയും ജനങ്ങളോടു വോട്ടുചോദിക്കാന്‍ പ്രചാരണത്തിനിറങ്ങി.
കയ്പമംഗലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന് തഷ്ണാത്തിനെ കൈയേറ്റം ചെയ്തതില്‍ എസ്എന്‍ഡിപി യോഗം പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്തരം പ്രാകൃത നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് യൂണിയന് വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിയന് പ്രസിഡന്റ് ഉമേഷ് ചള്ളിയില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. കെ. രവീന്ദ്രന്, ബേബിറാം, സി .ബി. ജയലക്ഷ്മി, കെ. ഡി. വിക്രമാദിത്യന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: