ന്യൂദല്‍ഹി: മൂന്ന് മാസങ്ങളിലായി പ്രാദേശിക വിമാന സര്‍വ്വീസുകളെ ആശ്രയിച്ചത് 230.03 ലക്ഷം ആളുകള്‍. കഴിഞ്ഞവര്‍ഷം 185.46 ലക്ഷമായിരുന്നു. അതായത് 24.03 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത് ബംഗളൂരുവിലേക്കാണ്, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഹൈദരാബാദും. രാജ്യതലസ്ഥാനമായ ദല്‍ഹിക്ക് മൂന്നാം സ്ഥാനമാണുള്ളത്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയത് 1.29 ശതമാനം ആളുകളാണ്. ടൂറിസ്റ്റ് കാലവും ലോകകപ്പ് ട്വന്റി 20യുമാണ് വിമാനയാത്രകള്‍ക്ക് ഇത്രയേറെ പ്രിയമേറിയതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: