കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ പ്രതിഷേധവുമായി എപി വിഭാഗം സുന്നികള്‍ രംഗത്ത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്കുന്ന കേരള മുസ്ലിം ജമാഅത്താണ് വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. പ്രതിഷേധത്തിന്റെ ആദ്യപടിയായി നാളെ സംഘടനയുടെ നേതൃത്വത്തില്‍ വഖഫ് ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. വഖഫ് ബോര്‍ഡ് ഒരു വിഭാഗം സുന്നികള്‍ക്കെതിരെ ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വഖഫ് സംബന്ധമായ വിഷയങ്ങളില്‍ കൃത്യതയോടും സൂക്ഷ മതയോടും തീരുമാനമെടുക്കേണ്ട വഖഫ് ബോര്‍ഡ് കുറച്ചുകാ ലങ്ങളായി തീര്‍ത്തും ഏകപക്ഷീയമായാണ് തീര്‍പ്പുകള്‍ കല്‍പ്പിക്കു ന്നതെന്ന് എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വിവിധ മഹല്ലു കളിലെ വഖഫ് സംബന്ധമായ തര്‍ക്കങ്ങളില്‍ സത്യത്തിനോ, നീതി ക്കോ വില കല്‍പ്പിക്കാതെ തികച്ചും പക്ഷപാതപരമായാണ് വഖഫ് ബോര്‍ഡ് ഇട പെടുന്നത്. ഒരു പ്രശ്നവുമില്ലാത്ത, സുന്നികള്‍ ഭൂരിപക്ഷമുള്ള മഹല്ലുകളില്‍ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും റിസീവറെ നിയമിച്ച് കൃത്രിമ വോട്ടേഴ്സ് ലിസ്റ്റിലൂടെ ഭൂരിപക്ഷ മുണ്ടാക്കി മഹല്ല് ഭരണം പിടിച്ചെടുക്കാന്‍ ഒത്താശചെയ്യുകയുമാണ്. സുന്നികളുടെ ഭരണത്തിലുള്ള പലപ്രമുഖ സ്ഥാപനങ്ങളും റിസീവറെ നിയമിച്ച് ഭരണം എക്സിക്യൂട്ടീവ് ഓഫീ സറിലേക്ക് കൈമാറുകയായിരു ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് വകുപ്പിന്റെ ചുമതല. സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളാണ് വഖഫ് ബോര്‍ഡ് ചെയര്മാന്. എം.ഐ. ഷാനവാസ് എംപി, ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ, എന്‍. ഷംസുദ്ദീന് എംഎല്‍എ, അഡ്വ. എം. ഷറഫുദ്ദീന്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, ഫാത്തിമ റോസ്ന, ഷമീമ പട്ടപ്പില്, ടി.പി. അബ്ദുള്ളക്കോയ മദനി എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍. സര്‍ക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച ബോര്‍ഡ് അംഗങ്ങള്‍ തികച്ചും ഏകപക്ഷീയമാണ് പെരുമാറുന്നതെന്നുകാണിച്ച് ആറു മാസം മുമ്പ് വാക്കാല്‍ സര്‍ക്കാറിനെ അറിയിച്ചതാണ്.
എന്നാല്‍ ഇത് ചെവിക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിനിറങ്ങാന്‍ തീരുമാനിച്ചതെന്ന് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് കെ.കെ. അഹ്മദ്കുട്ടി മുസ്ല്യാര്‍, എന്‍. അലി അബ്ദുല്ല, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, എസ് ശറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നെ നടത്തുന്ന ഈ പ്രതിഷേധത്തിലൂടെ വഖഫ് ബോര്‍ഡിനെ മാത്രമല്ല സര്‍ക്കാറിനെയും സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: