ബത്തേരി : സംസ്ഥാനത്തെ ദേശീയ ജനാധിപത്യസഖ്യം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്ന് ജെആര്‍എസ് സംസ്ഥാന കമ്മിറ്റി. ബത്തേരിയില്‍ ജനവിധി തേടുന്ന മുത്തങ്ങ സമരനായിക സി.കെ. ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇരുമുന്നണികളും ഭയപ്പാടിലാണ്. അതിന്റെ സൂചനയാണ് ജാനുവിന് ലഭിച്ച വധഭീഷണി.
ഈ കത്തിന്റെ ഉത്ഭവസ്ഥാനത്തെക്കുറിച്ചും ഉത്തരവാദികളെക്കുറിച്ചും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നടക്കുന്ന വനവാസി, ദളിത് പീഡനങ്ങള്‍ മറച്ചുവെക്കുന്നത് ഫാസിസത്തിന്റെ ഭാഗമാണെന്ന് ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയും എന്‍ഡിഎ യുടെ ബത്തേരി മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സി.കെ.ജാനു പറഞ്ഞു.
കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഉത്തേരന്ത്യയിലെ ഒറ്റപ്പെട്ട ദളിത് പീഡനങ്ങള്‍ പര്‍വ്വതീകരിച്ച് കാണിക്കുന്നത് ശരിയല്ല. തനിക്ക് സമരം ചെയ്യേണ്ടിവന്നത് വനവാസി അതിക്രമങ്ങള്‍ക്കെതിരെയാണ്. ഫാസിസം നടപ്പാക്കുന്ന കാര്യത്തില്‍ ഇടത്, വലത് മുന്നണികള്‍ ഒട്ടും പിന്നിലല്ലെന്നും അവര്‍ പറഞ്ഞു. ജെആര്‍എസ് സംസ്ഥാന ജനറല്‍സെക്രട്ടറി തെക്കന്‍ സുനില്‍, വര്‍ക്കിംഗ് പ്രസിഡണ്ട് ഇ.പി.കുമാരദാസ് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: