ചണ്ടീഗഡ്/ഡെറാഡൂണ്‍: പഞ്ചാബിലും ഉത്തരാഖണ്ഡിലും നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പഞ്ചാബില്‍ 117 മണ്ഡലങ്ങളില്‍ 1,078 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. അകാലിദള്‍- ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രകാശ് സിങ് ബാദലും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരിന്ദര്‍ സിങ്ങുമാണ് ഇവരില്‍ പ്രമുഖര്‍.
സ്ഥാനാര്‍ഥികളില്‍ 45 പേര് സ്ത്രീകളാണ്. പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടി, ബി.എസ്.പി, ശിരോമണി അകാലിദള്‍, സി.പി.എം, സി.പി.ഐ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ സജീവമാണ്. ഉത്തരാഖണ്ഡില്‍ 70 അംഗ സഭയിലേക്ക് 800 പേരാണ് മത്സരിക്കുന്നത്. ഇവിടെ മുഖ്യമന്ത്രി ബി.സി.ഖണ്ഡൂരി തന്നെയാണ് ശ്രദ്ധാകേന്ദ്രം. 6.3 മില്യന്‍ വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തിലെത്തുക.
വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഇരു സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബില്‍ 71,000 സുരക്ഷാ സൈനികരെയും 200 കമ്പനി സമാന്തര സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: