വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തു. സംഭവം കേരളത്തിൽ ആയതുകൊണ്ട് വാർത്തകളാവില്ല. ചാനലുകളിൽ അന്തി ചർച്ചകളുണ്ടാവില്ല. ആരും മുഖ്യമന്ത്രിയുടേയോ ആത്മഹത്യ നടന്ന സ്ഥലത്തെ എംപിയുടേയോ, എംഎൽഎയുടേയോ, പഞ്ചായത്ത് പ്രസിഡന്റിന്റേയോ രാജി ആവശ്യപ്പെടില്ല. ഒരു ബുദ്ധിജീവിയും ഈ മരണമോർത്ത് സങ്കടപ്പെട്ടു പേന ഉന്തില്ല.
കാരണം ഞങ്ങൾ പുരോഗമനവാദികൾ ഫാസിസത്തിനെതിരെ ബീഫ് വിളമ്പിയും,തെരുവിൽ ചുംബിച്ചും,കെട്ടുതാലി പൊട്ടിച്ചും പ്രതിഷേധിക്കുന്ന തിരക്കിലാണ്. ഞങ്ങൾ ആർത്തവ സമയത്ത് എങ്ങനെ അമ്പലത്തിൽ കയറാം എന്നു ചിന്തിച്ചും വിലപിക്കുന്ന തിരക്കിലാണ്. ഞങ്ങൾക്ക് പ്രതികരിക്കണമെങ്കിൽ മരണങ്ങൾ ഉത്തരേന്ത്യയിൽ നടക്കണം അപ്പോഴേ ഞങ്ങൾക്ക് കവിത വരൂ അപ്പോഴേ ഞങ്ങളുടെ ചാനലുകളിൽ അന്തിച്ചർച്ചകൾ പൊടിക്കുള്ളൂ. അപ്പോഴേ ഞങ്ങൾക്ക് അവാർഡ് തിരികെ കൊടുക്കാൻ തോന്നുള്ളൂ.അപ്പോഴേ ഞങ്ങൾക്ക് പ്രധാനമന്ത്രി രാജി വെക്കണമെന്ന് മുദ്രാവാക്യം വിളിക്കാൻ പറ്റുള്ളൂ… മകളേ നീ മരിക്കേണ്ടത് ഉത്തരേന്ത്യയിൽ ആയിരുന്നു. എങ്കിലേ കേരളമിതു കാണുകയുള്ളൂ.
സജീവ് എസ്. നായർ
മകളേ മാപ്പ.് നീ കേരളത്തിൽ ജനിച്ചുപോയതിൽ ! നീ ജനിച്ചത് ഉത്തരേന്ത്യയിൽ ആയിരിന്നു എങ്കിൽ എല്ലാ മുതലെടുപ്പ് അവസരവാദി രാഷ്ട്രീയക്കാരും നിന്റെ മരണം ആഘോഷിക്കുമായിരിന്നു.
ഈ ആത്മഹത്യയ്ക്ക് യാതൊരു പ്രാധാന്യവും കൽപ്പിയ്ക്കാത്ത, അല്ലയോ ബുദ്ധിജീവികളെ, മാധ്യമ പ്രവർത്തകരെ നിങ്ങളെയോർത്ത് കേരളം ലജ്ജിക്കുന്നു!
ശശികുമാർ മൊടയ്ക്കൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക: