തളിപ്പറമ്പ്: കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും പോലീസ് ശുപാര്‍ശ ചെയ്തിച്ചുണ്ട്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിഇഎം എല്‍പി സ്കൂളിലും കൂവേരി എല്‍പി സ്കൂളിലും കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിരിന്നു. ഈ പരാതിയില്‍ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.രാജേഷിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തതിനാല്‍ കോടതി നിര്‍ദ്ദേശപ്രകാരം ട്രഷറിയില്‍ സൂക്ഷിച്ച രേഖകള്‍ പോലീസ് പിടിച്ചെടുത്ത് പരിശോധന നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച വ്യക്തി തെരഞ്ഞെടുപ്പ് രേഖകളില്‍ ഒപ്പുവെച്ചതും വിദേശത്തായിരുന്ന ആളും പട്ടാളത്തില്‍ ജോലിചെയ്യുന്ന ആളിന്റെയും വോട്ടുചെയ്തതായും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: