കുമരകം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയുടെ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള കുമരകം പാക്കേജ്-2 നടപ്പാക്കുക എന്നതാണ് എന്‍ഡിഎയുടെ പരിഗണനയിലുള്ള പ്രഥമ അജണ്ട എന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന് പറഞ്ഞു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.ജി.തങ്കപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുമരകം ചന്തക്കവലയ്ക്കു സമീപം നടന്ന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ കുമരകം സന്ദര്‍ശനത്തോടെ ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച കുമരകത്തിന്റെ സമഗ്രവികസനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുമരകം പാക്കേജ് തുടങ്ങിവച്ചു. പിന്നീടുവന്ന യുപിഎ സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചു. കുടിനീരിനായി ദാഹിക്കുന്ന പടിഞ്ഞാറന്‍ മേഖലയിലെ ഗ്രാമങ്ങളിലെ ജനതയ്ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ കുമരകം പാക്കേജ്-2ല്‍ ഉള്‍പ്പെടുത്തി ശാശ്വത പരിഹാരം കാണും. ഗംഗാനദിയെ സംരക്ഷിക്കുന്നതരത്തിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലിനമായ വേമ്പനാട്ടുകായലിനെയും ഉള്‍നാടന്‍ തോടുകളെയും സംരക്ഷിക്കും സംരക്ഷിക്കും. പാതിരാമണല്‍ ദ്വീപില്‍ പ്രത്യേകം ടൂറിസം പദ്ധതി ആവിഷ്ക്കരിക്കും. കാര്‍ഷിക കലണ്ടര്‍ സ്ഥാപിച്ച് എല്ലാ കര്‍ഷകര്‍ക്കും തുല്യ പരിഗണന എന്ന കാര്ഷികസമത്വം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എന്‍ഡിഎ പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് വി.എന്‍.ജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു.
ബിഡിജെഎസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍, എന്‍.വി.ബൈജു, കുമരകം കണ്‍വീനര്‍ പി.പി.വേലപ്പന്, സതീഷ് കരിവേലില്‍, എം. എന്‍.സലിമോന്‍, സനീഷ് നന്തികണ്ണന്തറ, പ്രശാന്ത് പറത്തറ, വിശാല്‍ സദാനന്ദന്, ബിന്ദു കിഷോര്‍, ഷൈലമ്മ മോനപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: