ഷിക്കാഗോ: അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതി ഇന്ത്യ കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 12 ശതമാനവും ഇറാനില്‍ നിന്നാണ്. ഇതു വെട്ടിക്കുറച്ചാല്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും പ്രണബ് വ്യക്തമാക്കി.
ആണവ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഇറാനിനെതിരേ യുഎസും യൂറോപ്യന്‍ യൂണിയനും കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രണബ് നിലപാടു വ്യക്തമാക്കിയത്. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. 110 മില്യണ്‍ ക്രൂഡ് ആണ് ഇന്ത്യ പ്രതിവര്‍ഷം ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യയ്ക്ക് ആവശ്യമായ പെട്രോളിയം ഉല്പന്നങ്ങള് നല്കാന് കഴിവുള്ള ഒരു രാജ്യമാണ് ഇറാനെന്നും അതുകൊണ്ട് തന്നെ ഇറക്കുമതി കുറയ്ക്കാനാവില്ലെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. എണ്ണ സമ്പന്നമായ സൗദി അറേബ്യ, നൈജീരിയ തുടങ്ങീ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പെട്രോളിയം നല്‍കുന്നുണ്ടെങ്കിലും ഇറാനില്‍ നിന്ന് മുടങ്ങാതെ ലഭിക്കുന്നുവെന്നത് പ്രധാനമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ നാലാമത്തെ എണ്ണ ഉപഭോക്താവായ ഇന്ത്യ, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: