പാനൂര്‍: എന്‍ഡിഎ കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയും എന്‍ടിയു സംസ്ഥാന ഉപാധ്യക്ഷനുമായ സി.സദാനന്ദന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണവാഹനത്തിന് നേരെ സിപിഎം അക്രമം.
കഴിഞ്ഞ രാത്രി മാനന്തേരി പാക്കിസ്ഥാന്പീടികക്ക് അടുത്തുള്ള കല്ല്യാണവീടിനു സമീപത്തുവച്ചാണ്സദാനന്ദന്മാസ്റ്റര് വന്ന ഇന്നോവ കാര്‍ സിപിഎം സംഘം അടിച്ചു തകര്‍ത്തത്. സംഘാദര്‍ശം നെഞ്ചേറ്റി ഒരു നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചതിന് സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയ അക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സി.സദാനന്ദന്‍മാസ്റ്റര്‍.
1994 ഒക്ടോബര്‍ 25ന് തന്റെ സഹോദരിയുടെ വിവാഹം ക്ഷണിച്ച് മട്ടന്നൂര്‍ ഉരുവ്വചാലിലെത്തിയപ്പോള് ബോംബെറിഞ്ഞ് വീഴ്ത്തി സിപിഎം കാട്ടാളന്മാര് അദ്ദേഹത്തിന്റെ ഇരുകാലുകളും മുട്ടിനു താഴെ മുറിച്ചെടുക്കുകയായിരുന്നു. വെട്ടിയെടുത്ത കാലുകള്‍ സമീപത്തെ പൊന്തക്കാട്ടില്‍ വലിച്ചെറിഞ്ഞവര്‍ മുറിവില്‍ മണല്‍ വാരിയിട്ട് ആനന്ദനൃത്തം ചവിട്ടി.
ഈ മാതൃകാ അദ്ധ്യാപകന്റെ വാഹനമാണ് സിപിഎം അക്രമികള്‍ ആക്രമിച്ചത്. സംഭവത്തിനെതിരെ കക്ഷി രാഷ്ട്രീയഭേദമന്യേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കൂത്തുപറമ്പ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സദാനന്ദന്‍മാസ്റ്ററെ നിയോഗിച്ചത് തെല്ലൊന്നുമല്ല സിപിഎമ്മിനെ അലോസരപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: