ഭഗവാന് സംശയം തീര്‍ക്കുന്നു. അര്‍ജുനനെ ‘അനഘ’! എന്നുവിളിച്ചുകൊïാണ് ആരംഭിക്കുന്നത്. ‘പാപമില്ലാത്തവനേ ‘എന്ന്അര്‍ത്ഥം. ആത്മീയ കാര്യങ്ങള്‍ കേള്‍ക്കാനോ പഠിക്കാനോ ആചരിയ്ക്കാനോ നമ്മേ സമ്മതിയ്ക്കാത്തത് നമ്മുടെ പാപമാണ്. നമ്മുടെ പാപത്തിന്റെ ശക്തി നോക്കൂ! കുട്ടികള്‍ക്കു പേരിടുമ്പോള്‍ ഭഗവാന്റെ എന്തങ്കിലും നാമം നിശ്ചയിക്കാന്‍ നമുക്കുതോന്നുന്നില്ല. തോന്നുന്നെങ്കില്‍ ആനാമം പലതവണ വിളിച്ച് ആ നാമജപം നാവിന് ശീലമാവുകയും, അന്ത്യകാലത്ത് ആ നാമം ജപിക്കാനോ ഇല്ലെങ്കില്‍ സ്മരിക്കാനോ കഴിയില്ലേ? അര്ജുനന് പാപം ലേശം പോലുമില്ല. ഉïെങ്കില് ഭഗവാനേ കാണാനോ സുഹൃത്താവനോ ഗീതോപദേശം കേള്‍ക്കാനുള്ള യോഗ്യതനേടാനോ കഴിയുമായിരുന്നില്ല.
ഈലോകത്തില്‍ ജനങ്ങളുടെ അവസ്ഥ – ആത്മീയതയില്‍ പ്രവര്‍ത്തിക്കുന്നവരുടെ യോഗ്യത രïുതരത്തിലാണ്. ഒന്ന് ജ്ഞാനം നേടാനുള്ള വ്യഗ്രത, സൃഷ്ടിയുടെ ആരംഭകാലത്തുതന്നെ സര്‍വജ്ഞനും സര്‍വേശ്വരനുമായ ഈകൃഷ്ണന്തന്നെയാണ്. -ഈപദ്ധതി ആവിഷ്ക്കരിച്ചത്. കഴിഞ്ഞ അദ്ധ്യായത്തില്‍ വീïുംആവര്ത്തിച്ചു എന്നേ ഉള്ളൂ. നിഷ്ഠകളും വേറെ വേറെ തന്നെയാണ്. ഒരാള്‍ ഒരേസമയം രïും ഒന്നിച്ച് അുഷ്ഠിക്കാന് യോഗ്യനല്ല. അധികാരിയല്ല. എല്ലാവരും മോക്ഷം ആഗ്രഹിക്കുന്നവരല്ല. ആകുമെങ്കില്‍ ആജ്ഞാനയോഗത്തില് അധികാരികളാകുമായിരുന്നു.
ഫലം ആഗ്രഹിക്കാതെ പരമപുരുഷന് ആരാധനയായി അനുഷ്ഠിക്കപ്പെടുന്ന കര്മ്മങ്ങള്കൊï്, ആഗ്രഹമാകുന്ന മാലിന്യംനശിച്ച്, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവന് ജ്ഞാനനിഷ്ഠയില്‍ പ്രവേശിക്കാന്‍ അധികാരിയാകും; യോഗ്യനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: