സോള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ശനിയാഴ്ച വടക്കുകിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ പസഫിക് സമുദ്രത്തിലാണു പരീക്ഷണം നടന്നത്. ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
പരീക്ഷണം വിജയമാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും ദക്ഷിണ കൊറിയന്‍ അധികൃതര്‍ അറിയിച്ചു.
രാജ്യാന്തര എതിര്‍പ്പുകള്‍ അവഗണിച്ച് ആണവപരീക്ഷണങ്ങളുമായി മുന്നിട്ടു പോകുമെന്ന പ്രഖ്യാപിത നയത്തിന്റെ തുടര്‍ച്ചയാണ് പുതിയ പരീക്ഷണം. 300 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ 30 കിലോമീറ്റര്‍ ദൂരമാണ് പരീക്ഷിച്ചത്.
അന്തര്‍വാഹിനിയില്‍ നിന്ന് നിക്ഷേപിക്കുന്ന മിസൈലിന്റെ സാന്നിദ്ധ്യം മുന്‍കൂട്ടി കാണാനാവില്ലെന്നതും ഭീഷണിക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: