കണ്ണൂര്‍: തളിപ്പറമ്പ് അരിയിലിലെ എംഎസ്എഫ് പ്രവര്ത്തകന് ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനേയും കല്ല്യാശ്ശേരി എംഎല്‍എ ടി.വി.രാജേഷിനേയും സിബിഐ പ്രതിചേര്‍ത്തതോടെ സിപിഎം പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉന്നത നേതാക്കള്‍ കൊലക്കേസില്‍ പ്രതികളായി കുറ്റപത്രം സമര്പ്പിച്ചത്പാര്ട്ടിക്ക് കനത്ത തിരിച്ചടിയാണ്.
ഇരുവരേയും കേസില്‍ പ്രതിചേര്‍ത്തതോടെ അറസ്റ്റ് ചെയ്യപ്പെടാനുളള സാധ്യതയുമുണ്ട്. മനോജ് വധക്കേസില്‍ പ്രതിയായ പി.ജയരാജന് ജാമ്യവ്യവസ്ഥ പ്രകാരം ജില്ലയ്ക്ക് പുറത്തു കഴിയുകയാണ്. ഇതിനിടയിലാണ് മറ്റൊരു സിബിഐ കുരുക്കു കൂടി. ജയരാജനേയും രാജേഷിനേയും അരിയിലില്‍ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുക്കൂറെന്ന യുവാവിനെ താലിബാനെ പോലും വെല്ലുന്ന തരത്തില്‍ പരസ്യവിചാരണ നടത്തി വധിച്ചത്.
മനോജ് വധക്കേസില്‍ ജയരാജന്റെ ജാമ്യം റദ്ദാക്കാന്‍ സിബിഐ നീക്കം തുടങ്ങിയതായും സൂചനയുണ്ട്. ഇതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് സിബിഐക്ക് കിട്ടിയ നിര്‍ദ്ദേശം. ഷുക്കൂര്‍ കേസില്‍ 32 ാം പ്രതിയായ ജയരാജനെ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുളളതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: