ന്യൂദല്‍ഹി: പ്രകോപനപരമായ ലേഖനമെഴുതിയതിന്റെ പേരില്‍ കേസ് നടപടികള്‍ നേരിടുന്ന ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിക്ക് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ബോണ്ടിന്മേലാണ് സ്വാമിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇന്നു വരെ സ്വാമിയെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ദല്‍ഹി പോലീസ് സ്വാമിക്കെതിരേ കേസെടുത്തത്. ഇന്ത്യയില്‍ മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമര്‍ശമാണു വിവാദമായത്.
ഏതെങ്കിലും ഒരു ബുക്കിനെ ആസ്പദമാക്കി ലേഖനം എഴുതുന്നത് ഭരണഘടനാപരമായ അവകാശമാണെങ്കിലും മറ്റുള്ളവരുടെ വികാരങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാവരുത് അതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭാവിയില്‍ ഇത്തരം ലേഖനങ്ങള്‍ എഴുന്നതില്‍ മിതത്വം പാലിക്കണമെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: