കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബുവിന്റെ വര്‍ഗ്ഗീയ പ്രസംഗം ഉള്‍ക്കൊള്ളുന്ന സിഡി നല്ലളം പോലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ ഏഴിന് നടന്ന ബേപ്പൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് അബു വര്‍ഗീയ പ്രസംഗം നടത്തിയത്.
ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.പ്രകാശ് ബാബുവിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളുമെന്ന് നല്ലളം പോലീസ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു മുസ്ലിം സംഘടനാ നേതാവുമായി ഞാന്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല.
ഓരോ നിയോജകമണഡലത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അങ്ങനെ ബേപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആദം മുല്‍സി ജയിക്കണം, അത് കോണ്‍ഗ്രസിനോടുള്ള താല്‍പ്പര്യം കൊണ്ടല്ല. ആദം മുല്‍സി പരാജയപ്പെട്ടാല്‍ മുസ്ലിംകള്ക്ക് കോഴിക്കോട് ഒരു മുസ്ലിം മേയറെ നഷ്ടപ്പെടും. മുസ്ലിം മേയറെയും വേണം, മുസ്ലിം എംഎല്‍എ ആയി ആദം മുല്സിയേയും വേണം എന്നാണ് നേതാവ് പറഞ്ഞത് എന്നിങ്ങനെയായിരുന്നു അബുവിന്റെ പ്രസംഗം. മുസ്ലിം സംഘടനാ നേതാവിന്റെ അഭിപ്രായത്തോട് കോണ്‍ഗ്രസ് യോജിക്കുന്നുവെന്നും അബു പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: