കോഴിക്കോട്: തീപ്പിടിച്ച ജ്വല്ലറി കെട്ടിടം നിര്‍മ്മിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആരോപണം. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ എക്സിറ്റ് സംവിധാനത്തിനായി വെച്ച വാതിലുകള്‍ എല്ലാം ഗ്രില്ല് വെച്ച് അടച്ച നിലയിലായിരുന്നു. കെട്ടിടത്തിന്റെ അനുമതി ലഭിച്ചശേഷം നടത്തിയ മോദികൂട്ടല് പ്രവര്‍ത്തനങ്ങളാണ് തീപ്പിടിത്തത്തിന്റെ തോത് വര്‍ദ്ദിപ്പിച്ചത്. കെട്ടിടത്തില്‍ മുഴുവന്‍ പാനല്‍ സ്ഥാപിച്ചതിനാല്‍ പുക പുറത്തേക്ക് പോയില്ല. തുടര്‍ന്ന് മൂന്നാം നിലയിലെ വിവിധ ഭാഗങ്ങളിലെ പാനലുകള്‍ പൊളിച്ചുമാറ്റിയാണ് പുക പുറത്തേക്ക് പോകാന്‍ സംവിധാനമൊരുക്കിയത്. അതേസമയം ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടത്തിന് കോര്പ്പറേഷന് അനുമതി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് കോടതിയില്‍ പോയി അനുമതി വാങ്ങുകയായിരുന്നെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: