കോഴിക്കോട്: തീപ്പിടിച്ച ലുലു ഗോള്‍ഡിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത് ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ദുഷ്ക്കരമാക്കി.
സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സ് സംഘത്തിന് കൃത്യമായ വിവരങ്ങള്‍ നല്കാന് കടയിലുണ്ടായിരുന്നവര്ക്ക് സാധിച്ചില്ല.
കെട്ടിടത്തിലുള്ള സംവിധാനത്തെക്കുറിച്ച് കടയിലുണ്ടായിരുന്നവര്‍ക്കും അറിയാത്ത അവസ്ഥയായിരുന്നു. ഫയര്‍ഫോഴ്സ് ജീനക്കാര്ക്കൊപ്പം അകത്ത് കടന്ന കടയെക്കുറിച്ച് വിവരങ്ങള്‍ നല്കാന് കഴിഞ്ഞാതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട ഫയര്‍ എക്സിറ്റ് ഗ്രില്ല് വെച്ച് അടച്ച നിലയിലായിരുന്നു. പിന്നീട് കെട്ടിടത്തിന്റെ മൂന്ന് ഭാഗങ്ങള്‍ തുരന്നാണ് ഫയര്‍ഫോഴ്സ് സംഘം അകത്ത് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: