പുറം നാടുകളില്‍ ചെന്നെത്തുമ്പോള്‍ അവിടത്തുകാര്‍ അമ്മയോടുചോദിക്കാറുണ്ട് ഭാരതത്തില്‍ സ്ത്രീകളെ അടിമകളാക്കിവച്ചിരിക്കുകയല്ലേ എന്ന്. നമ്മേപറ്റിയുള്ള അവരുടെ ഉള്ളിലുള്ള ചിത്രം ഇതാണ്. അമ്മ അവരോടു പറയും ഒരിക്കലും അങ്ങനെയല്ല ഭാരതത്തില്‍ ഏതുനാടുകളില് നിന്നും വിഭിന്നമായി ഭാര്യാഭര്‍തൃബന്ധം സ്നേഹത്തില്‍നിന്നും ഉടലെടുത്തതാണ് എന്നുതിരുത്തും.
ഭാര്യയ്ക്ക് യഥാര്ത്ഥത്തില്മൂന്നു ഗുണങ്ങള്‍ ഉണ്ടാകണമെന്നു പറയും.
തള്ളയുടെ ഭാവം, കൂട്ടുകാരിയുടെ ഭാവം, ഭാര്യയുടെ ഭാവം ഈ മൂന്നു ഭാവവും അവര്‍ക്കുണ്ടാകണം. ഭാര്യ ഇന്നപോലെയേ ആകാവൂ എന്ന് നമ്മള് പറയരുത്. പുരുഷനാകുന്ന ചെടിച്ചെട്ടിയില്‍ വളര്‍ത്തുന്ന വൃക്ഷമാകരുത് സ്ത്രീ. കാരണം ചെടിച്ചെട്ടിയില്‍ വൃക്ഷത്തിന് വാനോളം വളരാന്‍ കഴിയില്ല.
വേരുകള്‍ അരിഞ്ഞ്തള്ളി അതിനെ തളര്‍ത്തുകയാണ് നമ്മള് ചെയ്യുന്നത്. അതില്‍ ഒരു കിളിയ്ക്ക് കൂടുകെട്ടാനാകില്ല. ഒതിനൊരുഫലവും നല്‍കാനാകില്ല. ചെടിചെട്ടിയിലെ ചെടി വളരെ ദുര്‍ബലനാണ് എന്നാല്‍ അതിനെ മണ്ണിലേയ്ക്ക് പറിച്ചു നട്ടുനോക്കൂ അതിന്റെ വളര്‍ച്ചയെ നമുക്കടുത്ത് കാണാം.
സമയാസമയങ്ങളില്‍ പൂത്തും കായ്ച്ചും അതിഗംഭീരനാകും.
ഇതുപോലെയാണ് സ്ത്രീ ദുര്‍ബലയാണെന്നു പറയുന്നത്. അവരില്‍ നല്ല ശക്തിയുണ്ട്. അതിനെ വളരാന്‍ അനുവദിച്ചാല്മതി. വേരറുത്ത്ചെടിച്ചട്ടിയില് നിര്‍ത്താതെ അതിന്റെ ശക്തിയെ അറിയുകയാണ് വേണ്ടത്. എന്നാല്‍ സ്ത്രീ സമൂഹത്തിനും രാഷ്ട്രത്തിനും കുടുംബത്തിനും തണലായിത്തീരുന്നത് കാണുവാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: