കണ്ണൂര്‍: ജില്ലയിലെ 11 മണ്ഡലങ്ങളിലും വോട്ട് അഭ്യര്‍ത്ഥനയുമായി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവം. ചുട്ടുപൊളളുന്ന ചൂടിലും വിശ്രമമില്ലാതെ പ്രചരണ രംഗത്ത് സജീവമാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം അവശേഷിക്കെ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് സ്വന്തം പേരും ചിഹ്നവും വോട്ടര്‍മാരുടെ മനസ്സില്‍ പതിപ്പിക്കാനുള തിരക്കിലാണ് മത്സരാര്‍ത്ഥികള്‍. വേനല്‍ ചൂടിനിടയിലെ പരസ്യ പ്രചാരണത്തിന് വരും ദിവസങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കളെത്തുന്നതൊടെ പ്രചരണ രംഗം കൂടുതല്‍ കൊഴുക്കും.
ഒട്ടുമിക്ക മണ്ഡലങ്ങളിലേയും മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്‍ഡിഎ, യുഡിഎഫ്, എല്‍ഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ ഗൃഹ സമ്പര്‍ക്കത്തോടൊപ്പം കുടുംബ യോഗങ്ങളിലും ചെറുതും വലുതുമായ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തു വരികയാണ്. നിരവധിപേര്‍ ജോലി ചെയ്യുന്ന തൊഴില്‍ സ്ഥാപനങ്ങളിലും മറ്റും സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥനയുമായി നീങ്ങുകയാണ്. പല മണ്ഡലങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ നിന്നും വിത്യസ്തമായി ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാല്‍ തന്നെ ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളും നേതാക്കളും തെരഞ്ഞെടുപ്പ് ഫലമെന്താവുമെന്നത് സംബന്ധിച്ച് തികഞ്ഞ ആശങ്കയിലാണ്. ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ മോശമല്ലാത്ത സ്വാധീനമുളള എസ്എന്‍ഡിപിയുള്‍പ്പെടെയുളള വിവിധ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊണ്ട ബിഡിജെഎസിന്റെ എന്‍ഡിഎ പ്രവേശം തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കില്‍ വിളളല്‍ വീഴ്ത്തുമോയെന്ന ആശങ്ക ഇടത്-വലത് മുന്നണി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളില്‍ തങ്ങളുടെ ഉറച്ച കോട്ടയെന്ന നിലയില്‍ വിജയം മുന്‍കൂട്ടി ഉറപ്പിക്കാറുളള മണ്ഡലത്തിന്റെ കാര്യത്തില്‍ പോലും സിപിഎം ഉള്‍പ്പെടെയുളള സംഘടനകള്‍ക്ക് വിജയം ഉറപ്പിച്ചു പറയാനാവാത്ത സാഹചര്യമാണ്.
കുടുംബയോഗങ്ങളിലൂടെ കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ത്ഥികള്‍ മുന്‍കയ്യെടുത്ത് എല്ലാ വാര്‍ഡുകളിലും കുടുംബ സംഗമങ്ങള്‍ നടത്തി വരികയാണ്.മാറി മാറി കേരളം ഭരിച്ച ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരുടെ വികസനമുള്‍പ്പെടെയുളള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ ഉഴറുന്ന കാഴ്ചയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, യാത്രാ പ്രശ്നങ്ങള്‍, കുടിവെള്ളം, മോഷണശല്യം എന്നിങ്ങനെ നിരവധി പരാതികളാണ് വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ ഉയര്‍ത്തുന്നത്.
നാട് ചുറ്റിയുള്ള പര്യടനത്തിനിടെ പദയാത്ര, കണ്വെന്ഷന്, കുടുംബസംഗമം, കല്യാണം,മരണ വീടുകള്‍ എന്നിവിടങ്ങളിലും രാഷ്ട്രീയ വിത്യാസമില്ലാതെ സ്ഥാനാര്‍ത്ഥികള്‍ ഓടിയെടുത്തുന്നുണ്ട്. തങ്ങള്‍ അധികാരത്തിലെത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരു മുന്നണികളും ഇത്തവണയും പ്രചാരണം നടത്തുന്നത്. എന്നാല്‍ എന്‍ഡിഎയുടെ നേതൃത്വത്തിലുളള മൂന്നാം ബദലിനെ പരീക്ഷിക്കാനുളള ഒരുക്കത്തിലാണ് പല മേഖലയിലും ജനങ്ങളും.
കണ്ണൂര്‍,അഴീക്കോട്,ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫിന് വിമത സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം കടുത്ത തലവേദനയായിരിക്കുകയാണ്. പല മണ്ഡലങ്ങളിലും വലിയ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്. എല്‍ഡിഎഫ് ആവട്ടെ പഴയ കാലത്തെ പോലെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറഞ്ഞു വരുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ പോലും ജില്ലയില്‍ ബാധിച്ചിട്ടുണ്ട്. പലയിടത്തും പ്രചരണ പരിപാടികള്‍ക്ക് പ്രവര്‍ത്തകരെ ലഭിക്കാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: