തിരുവനന്തപുരം: പത്മനാഭ ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാര്‍ക്ക് ഒരുക്കിയിരിക്കുന്ന താമസസ്ഥലത്തെ ദുരവസ്ഥയെ കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു.
ക്ഷേത്രത്തിന് അകത്തെ സുരക്ഷാചുമതലയുള്ള കെ.എ.പി ബറ്റാലിയനിലെ ഗാര്ഡുമാരില് ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. പനി ബാധിച്ച ഏഴോളം പേര് അവധിയില്‍ പ്രവേശിച്ചിട്ടുമുണ്ട്. ക്ഷേത്രത്തിന്റെ മുന്‍വശത്ത് ഇടതുഭാഗത്തായാണ് പോലീസുകാര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ കിടക്കകള്‍ പോലും ഇല്ലെന്നും കൊതുകിന്റെ ശല്യം ഏറെയാണെന്നും പൊലീസുകാര്‍ പറയുന്നു.
കൊതുക് ശല്യമുള്ളതിനാല്‍ രോഗങ്ങള്‍ പകരുന്നതിന് എളുപ്പമാണ്. ആകെ രണ്ടു ടോയ്ലറ്റുകളാണ് ഇവിടെയുള്ളത്. ഇതുരണ്ടും പൊട്ടിപ്പൊളിഞ്ഞ് പകര്‍ച്ചവ്യാധി പരത്തുന്ന അവസ്ഥയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: