ന്യൂദല്‍ഹി: അഴിമതിക്കേസുകളിലെ വിചാരണയ്ക്കുള്ള അനുമതി സമയബന്ധിതമായി നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റീസുമാരായ ജി.എസ്.സിംഗ്വി, എ.കെ. ഗാംഗുലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. തീരുമാനം എടുക്കുന്നതിന് പരമാവധി നാല് മാസമേ എടുക്കാവൂവെന്നും അതിനിടെ തീരുമാനം എടുത്തില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കുമെന്നും കോടതി ഉത്തരവിട്ടു.
2ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് ജനതാപാര്‍ട്ടി അദ്ധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജിയിലാണ് സുപ്രധാനമായ വിധി ഉണ്ടായിരിക്കുന്നത്. സ്പെക്ട്രം കേസില്‍ എ.രാജയെ വിചാരണ ചെയ്യാന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അനുവദിക്കുന്നില്ലെന്നാണ് സുബ്രഹ്മണ്യം സ്വാമി ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചത്. താന്‍ അപേക്ഷ നല്കി 16 മാസം കഴിഞ്ഞിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വാദം കേട്ട് പൂര്‍ത്തിയാക്കുകയും ഇന്ന് വിധി പറയുകയുമായിരുന്നു. പൊതുപ്രവര്‍ത്തകര്‍. ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യുഷന് അനുമതിക്ക് അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ മുന്നു മാസത്തിനകം അനുമതി നല്‍കണം. അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച വേണമെന്നുണ്ടെങ്കില്‍ മാത്രം നാല് മാസം വരെ എടുക്കാം. നാല് മാസം വരെയും തീരുമാനമായില്ലെങ്കില്‍ അത് അനുമതി നല്‍കിയതായി കണക്കാക്കാം. ഇതിനായി പാര്‍ലമെന്റ് നിയമഭേദഗതി നടപ്പാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അഴിമതി കേസുകളില്‍ വിചാരണ ആവശ്യപ്പെട്ട് ഏതൊരു സ്വകാര്യ വ്യക്തിക്കും പ്രധാനമന്ത്രിയെയോ മറ്റ് ഉന്നത കേന്ദ്രങ്ങളെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: