തിരുവനന്തപുരം: കൊച്ചിയിലെ വിവാദമായ ആകാശനഗരം പദ്ധതിക്കു വ്യവസായ വകുപ്പ് അനുമതി നല്കി. തീരദേശ പരിപാലന നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നിഷേധിച്ച പദ്ധതിക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
ആകാശനഗരം പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ട് ഡിസംബര്‍ ഒമ്പതിനാണ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്. പദ്ധതിയുടെ 26 ശതമാനം ഓഹരി സര്‍ക്കാരിനും 51 ശതമാനം ഓഹരി പദ്ധതി നടപ്പാക്കുന്ന യശോറാം ഡവലപ്പേഴ്സിനുമായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തൂണുകള്‍ക്കുള്ള സ്ഥലം 99 വര്‍ഷത്തേക്കു സര്‍ക്കാര്‍ പതിച്ചു കൊടുക്കും.
ഉള്‍നാടന്‍ ജലഗതാഗത വകുപ്പും പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഏകജാലക സംവിധാനത്തിലൂടെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വ്യവസായ വകുപ്പ് നടപടി സ്വീകരിക്കും. എന്നാല്‍ തീരദേശ പരിപാലന അതോറിറ്റിയില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ല. കൊച്ചിയിലെ ഒന്നര ലക്ഷം അടി കായല്‍ പദ്ധതി മൂലം മറയ്ക്കപ്പെടുമെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: