തൃശൂര്‍: അഴിമതിയാരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വീണ്ടും വിഎസിന്റെ വെല്ലുവിളി. തനിക്കെതിരെ കേസ് കൊടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. തൃശൂരിലും മണലൂരിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്നോട് കേസ് പറഞ്ഞ് തോറ്റവരാണ് കേരളത്തിലെ പ്രബലന്മാരെന്ന് അറിയണമെന്ന് വിഎസ് മുന്നറിയിപ്പും നല്കി. സോളാറും, പാമൊലിന്‍ കേസും ഉദാഹരണങ്ങളാണ്. എനിക്കെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി, സരിത. എസ്. നായരുടെ വെളിപ്പെടുത്തലിനെക്കുറിച്ച് എന്തേ അന്വേഷിക്കാത്തതെന്നും വിഎസ് ചോദിച്ചു.
കായലുകളും പാടങ്ങളുമെല്ലാം സ്വന്തക്കാര്‍ക്ക് പതിച്ചു നല്‍കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. എല്ലായിടത്തും അഴിമതിയാണ്, വിലക്കയറ്റം പിടിച്ചു നിറുത്താന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കണ്ണൂര്‍ വിമാനത്താവളവും, കൊച്ചിമെട്രോയും, വിഴിഞ്ഞം പദ്ധതികള്‍ തുടങ്ങിയത് ഇടത് സര്‍ക്കാരുകളുടെ കാലത്താണ്.
എല്ലുംതോലുമായ ശവത്തിനെ ചൂണ്ടിയാണ് കൊച്ചിമെട്രോയുടെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടി നടത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നാവിക വിമാനമിറക്കി ഉദ്ഘാടനത്തിന് ശേഷം ഒറ്റ വിമാനവും കണ്ണൂരില്‍ ഓടിയിട്ടില്ലെന്ന് വിഎസ് പരിഹസിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: