കണ്ണൂര്‍: കൊലപാതകം സംബന്ധിച്ച സിപിഎം കണ്ണൂര്‍ ലോബിയുടെ നിലപാടിനെ തിരുത്തി എം.എ.ബേബി. അടിക്ക് തിരിച്ചടി സിപിഎമ്മിന്റെ ശൈലിയല്ലെന്നും ജനാധിപത്യത്തിലൂടെ നേരിടലാണ് സിപിഎം ശൈലിയെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ മുഖാമുഖം പരിപാടിയായ മുന്‍വാക്ക് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ കടം മടക്കി കൊടുക്കലാണെന്ന പി.ജയരാജന്റെ തിരുവന്തപുരം പ്രസംഗത്തെക്കുറിച്ചായിരുന്നു ചോദ്യം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ ശ്രദ്ധിക്കണമെന്നും സൂക്ഷിച്ചുപ്രയോഗിക്കണമെന്നും ഏത് സാഹചര്യത്തിലാണ് ജയരാജന് ഇത്തരം പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്നും .ബേബി പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും അപഹാസ്യമായ നിലയിലാണെന്നും എല്ലാ അഴിമതികളിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യകാര്മ്മികനാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ നഗ്നമായ അഴിമതി നടന്നതായും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പദ്ധതി കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ജയില്‍ മോചിതനായി തിരുവനന്തപുരത്തെത്തിയ മദനിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വീകരിച്ചതില്‍ കുറ്റബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡണ്ട് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍സിപി രഞ്ചിത്ത് സ്വാഗതവും മട്ടന്നൂര്‍ സുരേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: