കൊട്ടാരക്കര: ബിജെപി സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയുടെ കുടുംബത്തില്‍ നിന്നും. കൊട്ടാരക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജേശ്വരിരാജേന്ദ്രന്‍ കെട്ടിവെക്കാനുള്ള തുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പോലീസ് ലോക്കപ്പില്‍ കൊല്ലപ്പെട്ട കോട്ടാത്തലസുരേന്ദ്രന്റെ കുടുംബവീട്ടില്‍ നിന്നും നല്‍കിയത്. സുരേന്ദ്രന്റെ അനുജന് കരുണാകരന്റെ ഭാര്യ കോട്ടാത്തല സുരേന്ദ്രഭവനില്‍ വിജയമ്മയാണ് മറ്റ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ തുക സ്ഥാനാര്‍ത്ഥിക്ക് കൈമാറിയത്.
സുരേന്ദ്രന് എന്തിനുവേണ്ടിയാണോ പോലീസുകാരുടെ മര്‍ദ്ദനമേറ്റ് ലോക്കപ്പില്‍ കൊല്ലപ്പെട്ടത് അതിന് നേര്‍വിപരീതമാണ് ഇന്നത്തെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം എന്ന് വിജയമ്മ ചൂണ്ടിക്കാട്ടുന്നു. 1950 സെപ്തംബറിലെ ഓണനാളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന സുരേന്ദ്രനെ പോലീസ് പിടികൂടുന്നത്. ലോക്കപ്പിലിടച്ച് പോലീസ് നടത്തിയ ക്രൂരമര്ദ്ദനത്തിനൊടുവിലാണ് സുരേന്ദ്രന് കൊല്ലപ്പെടുന്നത്.
അന്നു മുതല്‍ ചിങ്ങം 18ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ കോട്ടാത്തലയില്‍ രക്തസാക്ഷി ദിനവും ആചരിക്കുന്നുണ്ട്. ഇതിനിടയിലാണ് കുടുംബത്തില്‍ താമസിക്കുന്നവര്‍തന്നെ പാര്‍ട്ടിയുടെ നയവ്യതിയാനത്തില്‍ പ്രതിഷേധിച്ച് കാവിയുടെ പാതയില്‍ സഞ്ചരിക്കുന്നത്. തന്റെ അനുഭവവും സമാനമാണെന്ന് മുന്‍ കമ്മ്യൂണിസ്റ്റുകാരിയായ സ്ഥാനാര്‍ത്ഥി രാജേശ്വരിയും ഒപ്പം ചേര്‍ന്നതോടെ തുല്യദുഖിതരുടെ സംഗമം കൂടിയായി അത്. ഈ പ്രദേശങ്ങളില്‍ നിന്നും ഒട്ടനവധിപേരാണ് ഇടതുപക്ഷപ്രസ്ഥാനങ്ങളോട് വിടപറഞ്ഞ് കാവിയെ പുല്കുന്നത്. സിപിഐ വാര്‍ഡ് രൂപീകരണം മുതല്‍ അഞ്ഞൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഈ വാര്‍ഡും ഇക്കുറി ബിജെപി പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: