ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിലേയ്ക്ക് വെളിച്ചം വീശുന്ന രഹസ്യരേഖകള്‍ ജപ്പാനും പ്രസിദ്ധപ്പെടുത്തുന്നു. അഞ്ച് രഹസ്യഫയലുകളില്‍ രണ്ടെണ്ണമാണ് ജപ്പാന് പ്രസിദ്ധപ്പെടുത്തുന്നത്. പാര്‍ലമെന്റില്‍ ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേതാജിയുടെ 119-ാമത് ജയന്തിയോടനുബന്ധിച്ച് ജനുവരി 23ന് കേന്ദ്രസര്‍ക്കാര്‍ 100 ഫയലുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 16600 പേജുകള്‍ വരുന്ന ചരിത്രപരമായ രേഖകളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നേതാജിയുടെ ബന്ധുക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഇക്കാര്യം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: