കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി ക്ഷേത്ര ഭാരവാഹികളായ കൃഷ്ണന് കുട്ടി, പി.എസ്.ജയലാല്‍, പ്രസാദ്, സുരേന്ദ്രന് പിള്ള, രവീന്ദ്രന് പിള്ള, സോമസുന്ദരന്‍ പിള്ള, മുരുകേഷ് എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് രാജ വിജയരാഘവന് പിന്മാറി.
ഇന്നലെ ഉച്ചക്ക് ജാമ്യഹര്‍ജികള്‍ പരിഗണനയ്ക്കെടുക്കുമ്പോള്‍ താന്‍ ഇവ പരിഗണിക്കുന്നതില്‍ നിന്ന് ഒഴിയുകയാണെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജികള്‍ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി ഏപ്രില്‍ 29 ലേക്ക് മാറ്റി.
ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉത്സവം ഭംഗിയായി നടത്താനാണ് ക്ഷേത്രം ഭാരവാഹികളായ തങ്ങള്‍ ശ്രമിച്ചതെന്നും വെടിക്കെട്ട് ദുരന്തത്തിന് വെടിക്കെട്ടു കരാറുകാരാണ് ഉത്തരവാദികളെന്നും വ്യക്തമാക്കിയാണ് ഇവര്‍ ഏപ്രില്‍ 19ന് ജാമ്യ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: