ചെന്നൈ: തമിഴ്നാട്ടില്‍ സീറ്റുനല്‍കാതെ കോണ്‍ഗ്രസ് നേതാക്കള്‍ കബളിപ്പിച്ചുവെന്നതിന്റെ പേരില്‍ പാര്‍ട്ടിയുടെ തൊഴിലാളി യൂണിയനായ ഐഎന്‍ടിയുസിയില്‍ നിന്ന് കൂട്ടരാജി. ഇവര്‍ കൂട്ടമായി ജയലളിതയുടെ എഐഎഡിഎംകെയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് വന്‍ പ്രഹരമാണ് ഇത്.
സീറ്റു നല്‍കാത്തതിന്റെ പേരില്‍ സംസ്ഥാനത്തെ ഐഎന്‍ടിയുസി പാര്‍ട്ടി നേതാക്കളുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സോണിയയും രാഹുലും ഇടപെടുമെന്നു പ്രതീക്ഷിച്ചെങ്കിലും ഫലിച്ചില്ല. അതിനിടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യ ധാരണ ഉണ്ടാക്കി.
ജനറല്‍ സെക്രട്ടറി ജി. കാളന്റെയും വൈസ് പ്രസിഡന്റ് എന്‍. നഞ്ഞപ്പയുടെയും നേതൃത്വത്തില്‍ സംഘടന രണ്ടായി. ഇവരില്‍ കാളന് നയിക്കുന്ന വലിയ വിഭാഗമാണ് ജയലളിതയുടെ എഐഎഡിഎംകെയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: