തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് ദേശീയപാര്‍ട്ടികള്‍ക്കും നാല് സംസ്ഥാന പാര്‍ട്ടികള്‍ക്കും പുറമെ രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത 13 പാര്‍ട്ടികള്‍ക്ക് കൂടി പ്രത്യേക ചിഹ്നം ലഭിക്കും.ദേശീയപാര്‍ട്ടികള്‍: ബഹുജന്‍ സമാജ് പാര്‍ട്ടി- ആന, ബിജെപി – താമര, സിപിഐ- ധാന്യക്കതിരും അരിവാളും, സിപിഐ(എം) ചുറ്റിക-അരിവാള്‍ നക്ഷത്രം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് -കൈ, എന്‍സിപി-ക്ലോക്ക്.
സംസ്ഥാന പാര്‍ട്ടികള്‍: ജനതാദള്‍ (സെക്കുലര്‍)- ശിരസില്‍ നെല്ക്കറ്റേയന്തിയ കര്‍ഷക സ്ത്രീ, കേരള കോണ്‍ഗ്രസ് (എം) രണ്ടില, ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗ്- ഏണി, ആര്‍എസ്പി- മണ്‍വെട്ടിയും മണ്‍കോരിയും.
രജിസ്ട്രേഷനുള്ള അംഗീകാരമില്ലാത്ത കക്ഷികള്‍- വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ- ഗ്യാസ് സിലിണ്ടര്‍(102 മണ്ഡലങ്ങളില്‍), നാഷണല്‍ റോഡ് മാപ് പാര്‍ട്ടി ഓഫ് ഇന്ത്യ- ഗ്യാസ് സ്റ്റൗ, സെക്കുലര്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി- ഡയമണ്ട് (115 മണ്ഡലങ്ങളില്‍),
എസ്യുസിഐ (കമ്മ്യൂണിസ്റ്റ്)- ബാറ്ററി ടോര്‍ച്ച്, ഭാരതീയ മിത്ര പാര്‍ട്ടി- ആഹാരമടങ്ങിയ പ്ലേറ്റ്, ഭാരതീയ ഉത്തംസേന- കോളീഫ്ളവര്‍, എസ്ഡിപിഐ- ടെലിവിഷന്‍, ഭാരത് ലോക് സേവക് പാര്‍ട്ടി- ഇലക്ട്രിക്പോള്, എഐഎഡിഎംകെ-തൊപ്പി (ഏഴ് മണ്ഡലങ്ങളില്‍), സിപിഐ (എംഎല് റെഡ്സ്റ്റാര്‍)- മെഴുകുതിരി (18 മണ്ഡലങ്ങളില്‍), കേരള കോണ്‍ഗ്രസ് -തേങ്ങ (ഏഴ് മണ്ഡലങ്ങളില്‍), കേരള കോണ്‍ഗ്രസ് (സെക്കുലര്‍)- തയ്യല്മെഷീന് ( 9 മണ്ഡലങ്ങളില്‍). ഇവയ്ക്കു പുറമെ 96 സ്വതന്ത്ര ചിഹ്നങ്ങളും നോട്ടയ്ക്ക് പ്രതേ്യക ചിഹ്നവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: