ഇടുക്കി: പീരുമേട് മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി അബ്ദുള്‍ഖാദറിനെതിരെ സിപിഎം ആക്രമണം. തിങ്കളാഴ്ച രാത്രി പത്തരയോടെ വണ്ടിപ്പെരിയാറിന് സമീപം വള്ളക്കടവില്‍ വച്ചാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ അബ്ദുള്‍ഖാദര്‍ സഞ്ചരിച്ച ബന്‍സ് കാര്‍ തടഞ്ഞ് ആക്രമണം നടത്തിയത്.
തെരഞ്ഞെടുപ്പ് പൊതുയോഗം കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് റോഡില്‍ കല്ലുംതടിയും വച്ച് തടസമുണ്ടാക്കി ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന് ശേഷം വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെത്തി അബ്ദുള്‍ഖാദര്‍ പരാതി നല്കി. ഇതേത്തുടര്‍ന്ന് കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പീരുമേട് മണ്ഡലത്തില്‍ എഐഎഡിഎംകെ ശക്തമായ മത്സരത്തിനാണ് ഒരുങ്ങുന്നത്. കാലാകാലങ്ങളായി ഇടതുപക്ഷത്തിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ എഐഎഡിഎംകെയുടെ പെട്ടിയിലാകുമെന്ന ഭയം സിപിഎമ്മിനെയും സിപിഐയെയും ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഇതിനാലാണ് പ്രതിയോഗികളെ തല്ലിയൊതുക്കുക എന്ന നയം ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാറിലെ അക്രമണത്തെ സ്പെഷ്യല്‍ ബ്രാഞ്ചും പോലീസും ഗൗരവത്തോടെയാണ് കാണുന്നത്. എഐഎഡിഎംകെ പ്രതിനിധികള്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായാല്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കലഹത്തിലേക്ക് കാര്യങ്ങളെത്താനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: