തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ മദ്യദുരന്തത്തിനു സാധ്യതയെന്നു റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എക്സൈസ് കമ്മിഷണറുടേതാണ് നടപടി.
എക്സൈസ്പോലീസ് വകുപ്പുകള്‍ ഏകോപിപ്പിക്കാനും പരിശോധന ശക്തമാക്കാനും കളക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനത്തുടനീളം ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യാജമദ്യ ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ബാറുടമകള്‍ തന്നെ മദ്യദുരന്തമുണ്ടാക്കിയേക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിജിപി എ.ഹേമചന്ദ്രനാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: