ചെങ്ങന്നൂര്‍: ഇരുമുന്നണികളും ഭരിച്ചുമുടിച്ച ചെങ്ങന്നൂരില്‍ വികസനത്തിന്റെ പുതുവെളിച്ചം എത്തിക്കാന്‍ ജനമനസ്സറിഞ്ഞുള്ള പ്രചാരണ പ്രവര്‍ത്തനത്തിലാണ് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. മണ്ഡലത്തില്‍ പ്രചാരണത്തിന്റെ അവസാന ഘട്ടമെത്തുമ്പോള്‍ പി.എസ്. ശ്രീധരന്‍പിള്ള ജനങ്ങളുടെ പ്രതീക്ഷയായി മാറുകയാണ്. ജനങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നു.
ഇന്നലെ രാവിലെ ഏഴുമണിക്ക് വെണ്മണിയില് നിന്നാരംഭിച്ച പര്യടനം വൈകിട്ട് ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം വാഴാര്മംഗലത്തിലാണ് സമാപിച്ചത്. രാവിലെ തിരുവല്ലയിലെത്തി ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ 99-ാം ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി.
തുടര്‍ന്ന് ചെങ്ങന്നൂരില്‍ വിവാഹ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. പുലിയൂര് പഞ്ചായത്തില്‍ പേരിശ്ശേരി, ആലാ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെയും വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. വൈകിട്ട് അഞ്ചിന് ആലായില്‍ എന്‍ഡിഎ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. പിന്നീട് ചെങ്ങന്നൂര്‍ നഗര പ്രദേശത്തായിരുന്നു പര്യടനം.
വീടുകളിലും, ബസ്സ്റ്റാന്റിലും, വ്യാപാരസ്ഥാപനങ്ങളിലും കയറി വോട്ട് അഭ്യര്‍ത്ഥിച്ചു. യാത്രയ്ക്കായി മണ്ഡലത്തിന് പുറത്തുനിന്നും എത്തിയവര്‍ക്കും സ്ഥാനാര്‍ത്ഥിയോട് വികസനത്തെപ്പറ്റി പറയാന്‍ ഉണ്ടായിരുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് ചെങ്ങന്നൂരില്‍ എത്തുന്നവര്‍ക്ക് നഗരത്തില്‍ ഒരു മൂത്രപ്പുര ഇല്ലന്നായിരുന്നു സ്ത്രീകളടക്കമുളള നിരവധി യാത്രക്കാരുടെ പരാതി. ഇവര്‍ സമീപത്തുള്ള ഹോട്ടലുകളെയും വീടുകളുമാണ് ഇതിനായി ആശ്രയിക്കുന്നത്. സ്ത്രീകളാണ് ബുദ്ധിമുട്ടനുഭവിക്കുന്നതിലേറെയും.
നഗരത്തിലെ ഒട്ടുമിക്ക തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെയും, ശാസ്താംപുറം ചന്തയിലെ വ്യാപാരികളുടെയും അവസ്ഥയും സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പെടുത്തി. ഇവര്‍ ഒഴിഞ്ഞുകിടക്കുന്ന കടമുറികളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന സ്ഥാനാര്‍ത്ഥിയോട് അവര്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങക്കുപോലും വേണ്ടപരിഗണന നല്കാന് കാലങ്ങളോളം ഇവിടം ഭരിച്ച ജനപ്രതിനിധികള്‍ക്ക് സാധിച്ചിട്ടില്ല. വികസനം നാട്ടില്‍ നടപ്പാക്കുന്നതിന് പകരം ഫ്ളക്സ് ബോര്‍ഡിലൂടെയുള്ള വികസനമാണ് ഇത്രയുനാള്‍ ഇവിടം ഭരിച്ചവര്‍ നടപ്പാക്കിയത്്. ആഹാരം, വെള്ളം, മണ്ണ്, തൊഴില്‍ എല്ലാവര്ക്കും നീതി തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടുള്ള വികസനത്തിനാണ് എന്‍ഡിഎ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനം നമ്മുടെ നാട്ടിലെത്തിക്കാന്‍ ജനങ്ങള്‍ എന്‍ഡിഎക്കൊപ്പം അണിനിരക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: