കണ്ണൂര്‍: തലശ്ശേരി നഗരസഭാംഗമായ വനിതയോട് എസ് ഐ അപമര്യാദയായി പെരുമാറിയെന്ന് വനിതാ കമ്മീഷനില്‍ പരാതി. ഏപ്രില്‍ 25 ന് തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ പോയ തന്റെ കൈയില്‍ എസ്ഐ കയറിപ്പിടിച്ചെന്നും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെന്നുമാണ് പരാതി.
കെഎപി യില്‍ കാസര്‍കോട് ജില്ലാ റാങ്ക് ലിസ്റ്റില്‍ വന്ന യുവതിക്ക് ഗര്‍ഭിണിയായതിനാല്‍ ശാരീരിക ക്ഷമതാ പരിശോധനക്ക് ഹാജരാവാനാവില്ലെന്ന് അറിയിച്ചിട്ടും പരിഗണിച്ചില്ലെന്ന പരാതിയും കമ്മീഷന് മുന്നില്‍ വന്നു. അടുത്ത പരീക്ഷ പ്രായപരിധി കാരണം എഴുതാനാവാത്ത ഉദ്യോഗാര്‍ത്ഥിയെ ഇനിവരുന്ന പരീക്ഷപാസായവരുടെ കൂടെയുളള ഫിസിക്കല്‍ ടെസ്റ്റിന് പരിഗണിക്കണമെന്ന് ആവശ്യപ്പെടാന്‍ ഫുള്കമ്മീഷന് വിട്ടു.
പരാതി നല്കിയവര് നിര്‍ബന്ധമായും ഹാജരാവണമെന്ന് കമ്മീഷനംഗം അഡ്വ.നൂര്‍ബിന റഷീദ് പറഞ്ഞു. പുരുഷന്മാര് സ്ത്രീകളെ മുന്‍നിര്‍ത്തി കൊടുക്കുന്ന പരാതികള്‍ മനസ്സിലാക്കിയാല്‍ തളളുന്നുണ്ട്. കുടുംബകോടതി വിധി നടപ്പാക്കാന്‍ പ്രാദേശിക മജിസ്ട്രേറ്റ് കോടതികള്‍ക്ക് അനുവാദം നല്കി ഭേദഗതി വരുത്താന്‍ ആവശ്യപ്പെടും. തുടര്‍ച്ചയായി എതിര്‍കക്ഷി വന്നില്ലെങ്കില്‍ മൊഴി രേഖപ്പെടുത്തി ഫുള്‍ കമ്മീഷന് വിടുകയാണ് പതിവ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുളള ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കാനും മറ്റും ബോധവല്‍ക്കരണത്തിനായി കമ്മീഷന്റെ ആഭിമുഖ്യത്തിലുളള കലാലയജ്യോതി പദ്ധതി ശക്തിപ്പെടുത്തും.
52 കേസുകള്‍ പരിഗണിച്ചു. 31 എണ്ണം തീര്‍പ്പാക്കി. 9 എണ്ണം പൊലീസ് റിപ്പോര്‍ട്ടിനയച്ചു. 2 കേസുകള്‍ ഫുള്കമ്മീഷന് വിടുകയും 10 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു. 5 പുതിയ പരാതികളാണ് ലഭിച്ചത്. അഭിഭാഷകരായ ഒ കെ പത്മപ്രിയ, അനില്‍ റാണി, ഷാജഹാന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: