തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ ഉണ്ടായ പാകപ്പിഴയില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിച്ചതായി ഡിപിഐ എം.എസ്. ജയ അറിയിച്ചു. അന്നത്തെ പരീക്ഷാ സെക്രട്ടറിയായിരുന്ന എം.ഐ. സുകുമാരനെതിരേ ചാര്‍ജ് മെമ്മോ നല്കി.
അദ്ദേഹം ഇപ്പോള്‍ റിട്ടയേര്‍ഡ് ചെയ്ത പശ്ചാത്തലത്തിലാണ് നേരിട്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തത്. സിസ്റ്റം മാനേജരായിരുന്ന ബിനീതാ ജെബിയെ നീക്കി. 30 മൂല്യനിര്‍ണയ ക്യാമ്പിലെ ഓഫീസര്‍മാരില്‍ നിന്നും അഡീഷണല്‍ ക്യാമ്പ് ഓഫീസര്‍മാരില്‍ നിന്നും വിശദീകരണം വാങ്ങി. പരീക്ഷാ ഭവനിലെ എ വിഭാഗത്തില്‍ നിന്നും വിശദീകരണം തേടിയതായും ഡിപിഐ അറിയിച്ചു.
അധ്യാപക തസ്തികാ നിര്‍ണയം ഈ മാസം 30 നുള്ളില്‍ പൂര്‍ത്തിയാക്കും. തസ്തികാ നിര്‍ണയം സംബന്ധിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ഡിഡിമാര്ക്കും ഡിഇഒമാര്‍ക്കും വിശദമായ സര്‍ക്കുലറുകള്‍ നല്കി.
അടുത്ത അധ്യയന വര്‍ഷം അധ്യാപകര്‍ ഇല്ലാത്തതു മൂലം വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തമായ നടപടി ഉണ്ടാകുമെന്നും ഡിപിഐ അറിയിച്ചു. തിയറി പരീക്ഷയില്‍ മിനിമം മാര്‍ക്ക് വേണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
തിയറി പരീക്ഷയില്‍ വളരെക്കുറച്ചു മാര്‍ക്ക് ലഭിക്കുന്നവര്‍ക്കു പോലും ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു ശുപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഡിപിഐ തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: