തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ തലസ്ഥാന ജില്ലക്ക് 96.62 ശതമാനം വിജയം. ഇത്തവണ 81 സ്കൂളുകളാണ് ജില്ലയില്‍ നൂറുമേനി വിജയം കൊയ്തത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 28 ഉം എയ്ഡഡില്‍ 19 ഉം അണ്എയ്ഡഡില് 33 ഉം ഒരു സ്പെഷ്യല്‍ സ്കൂളുമാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്. സ്പെഷ്യല്‍ സ്കൂള്‍ വിഭാഗത്തില്‍ ജഗതി ഗവ. വിഎച്ച്എസ്എസ് ആന്‍ഡ് ടിഎച്ച് എസ്എസ് ഫോര്‍ ദി ഡഫ് സ്കൂളാണ്് പതിവ് വിജയം ഇക്കൊല്ലവും ഉറപ്പാക്കിയത്.
കഴിഞ്ഞ വര്‍ഷം 97.51 ആയിരുന്നു വിജയശതമാനം. 0.89 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം വിജയശതമാനത്തിലുണ്ടായിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്. 1647 പേര്. ജില്ലയില്‍ ആകെ 2221 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ 670 ഉം നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ 662 ഉം ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ 889 ഉം പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ എ പ്ലസ് കരസ്ഥമാക്കിയ റവന്യൂ ജില്ലകളില്‍ നാലാം സ്ഥാനം തിരുവനന്തപുരത്തിനും വിദ്യാഭ്യാസ ജില്ലകളില്‍ എട്ടാം സ്ഥാനം ആറ്റിങ്ങലിനുമാണ്. റവന്യൂ ജില്ലകളിലെ വിജയ ശതമാനത്തില്‍ പത്താം സ്ഥാനമാണ് തിരുവനന്തപുരത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: