കോഴിക്കോട്: ആറു പതിറ്റാണ്ട് കേരളം ഭരിച്ച ഇടതു-വലതു മുന്നണികള്‍ സംസ്ഥാനത്തെ സ്ത്രീ സമൂഹത്തെ അവഗണിക്കുകയായിരുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി അംഗവും ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ അഡ്വ അഞ്ജനസുരേഷ് അഭിപ്രായപ്പെട്ടു. മഹിളാമോര്‍ച്ച സംഘടിപ്പിച്ച എന്റെ കേരളം വനിതാസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിന് വികസനമുരടിപ്പ് മാത്രം സമ്മാനിച്ച ഇരുമുന്നണികള്‍ക്കും സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ വീഴ്ചപറ്റി. സ്ത്രീക ള്‍ക്ക് തുല്യനീതിയും അവസരസമത്വവും നല്കുന്നതില് പരാജയപ്പെട്ടു. വികസനപദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കുമ്പോള്‍ സ്ത്രീ സമൂഹത്തിന്റെ അഭിപ്രായം എന്തെന്ന്ആരാഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികള്‍ തയ്യാറാക്കുമ്പോഴും ഇരുമുന്നണികളും സ്ത്രീ സമൂഹത്തിന്റെ ആവശ്യങ്ങള്‍ എന്തെന്ന് ചോദിച്ചറിഞ്ഞില്ല. എന്നാല്‍ എന്‍ഡിഎ മുന്നണിയാകട്ടെ പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി എല്ലാവരില്‍ നിന്നും അഭിപ്രായങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. എല്ലാവര്ക്കും പങ്കാളികളാകാന്‍ അവസരം നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇടതു-വലതു മുന്നണികളുടെ നിലപാട് തുറന്നുകാണിക്കാന്‍ സ്ത്രീ സമൂഹം രംഗത്തിറങ്ങണമെന്നും അവ ര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യരംഗത്തെ കെണികള്‍ മനസ്സിലാക്കി അതില്പെടാതിരിക്കാന് സ്ത്രീ സമൂഹം ശ്രദ്ധിക്കണമെന്ന് ആരോഗ്യരംഗത്തെക്കുറിച്ച് സംസാരിച്ച ഡോ. ആക്യാദേവി അഭിപ്രായപ്പെട്ടു. നിരോധിച്ച മരുന്നുകളുടെ വില്പന തടയപ്പെടേണ്ടതുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിലാകണം മെഡിസിന് കോഴ്സുകള്‍ക്ക് പ്രവേശനം നല്‍കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമങ്ങളെക്കുറിച്ചുള്ള അ ജ്ഞത പലപ്പോഴും സ് ത്രീകളെ ചൂഷണം ചെയ്യുന്നതിന് കാരണമാകുന്നതായി നിയമരംഗത്തെക്കുറിച്ച് സംസാരിച്ച അഡ്വ. എ.സി. അംബിക അഭിപ്രായപ്പെട്ടു. തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന തിനുള്ള നിയമങ്ങളെക്കുറിച്ച് ഓരോ സ്ത്രീയും ബോധവാന്മാരാകേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യംനേടും വരെ തളരാത്തവരായി കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്ന് വിദ്യാഭ്യാസരംഗത്തെക്കുറിച്ച് സംസാരിച്ച അദ്ധ്യാപിക രജനിസുരേഷ് അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങള്‍ എന്നപോലെ വീടുകളും അറിവുപകരുന്ന കേന്ദ്രങ്ങളായി മാറാന്‍ അമ്മമാര്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിച്ച ബിജെപി ജില്ലാവൈസ്പ്രസിഡന്റ് പി. രമണീഭായ് അഭിപ്രായപ്പെട്ടു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യപരിഗണന നല്കി വളര്‍ത്താന്‍ ഓരോ മാതാപിതാക്കളും തയ്യാറാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ സ്ത്രീകള്‍ സ്വയം സജ്ജരാകണമെന്ന് മുന്‍ കൗണ്‍സിലര്‍ സി.എസ്. സത്യഭാമ അഭിപ്രായപ്പെട്ടു. സ്വന്തം ശക്തി തിരിച്ചറിയാന്‍ സ്ത്രീകള്‍ തയ്യാറായാല്‍ തന്നെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ബിജെപി ജില്ലാ ട്രഷറര്‍ ടി.വി.ഉണ്ണികൃഷ്ണന്, ബിന്ദു കക്കോടി, പി.പി. ഇന്ദിര, ടി.കെ.ബിന്ദു, പി.കെ. തങ്കം എന്നിവരും സംസാരിച്ചു. ശോഭാരാജന്‍ സ്വാഗതവും സി. ബിന്ദു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: